ആപ്പ്ജില്ല

രണ്ട് വാക്സിനുകള്‍ക്ക് ഡിസിജിഐ അംഗീകാരം; കൊവിഷീൽഡ്, കൊവാക്സിൻ വിലയിൽ തീരുമാനം

വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച നിര്‍ണായക യോഗം ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. രാവിലെ 11 മണിയ്ക്കാണ് ഔദ്യോഗിക പ്രഖ്യാപനം.

Samayam Malayalam 3 Jan 2021, 7:45 am
ന്യൂഡൽഹി: രാജ്യത്ത് രണ്ട് കൊവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കാൻ ഡിസിജിഐ തീരുമാനിച്ചു. കൊവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണഫലങ്ങള്‍ സംബന്ധിച്ച് വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ഡിസിജിഐ യോഗം ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിൻ എന്നിവയ്ക്ക് അടിയന്തര അനുമതി നല്‍കണമെന്നാണ് വിദഗ്ധ സമിതി ഡിസിജിഐയോടു ശുപാര്‍ശ ചെയ്തത്. ഇതാണ് ഡിസിജിഐ അംഗീകരിച്ചത്.
Samayam Malayalam Covid vaccine rep.
പ്രതീകാത്മക ചിത്രം Photo: The Times of India/File


കൊവിഷീൽഡ് വാക്സിന് ഡോസിന് 250 രൂപ രൂപ ഈടാക്കാമെന്നാണ് കമ്പനി മുന്നോട്ടു വെച്ച നിര്‍ദേശം. ഐസിഎംആര്‍ സഹകരണത്തോടെ വികസിപ്പിച്ച കൊവാക്സിന് 350 രൂപയാണ് നിര്‍മാതാക്കളായ ഭാരത് ബയോടെകിൻ്റെ നിര്‍ദേശം. വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിനായി രാവിലെ പതിനൊന്ന് മണിയ്ക്ക് ഡിസിജിഐ വിജി സോമനി മാധ്യമങ്ങളെ കാണുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: വസന്തയ്ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ എന്താണവകാശം? ബോബി ചെമ്മണ്ണൂര്‍ വാങ്ങിയതെങ്ങിനെ? ഉയരുന്നത് കുറേയേറെ ചോദ്യങ്ങള്‍

ഡിസിജിഐയുടെ അനുമതി ലഭ്യമായാൽ ആദ്യഘട്ട വാക്സിൻ വിതരണത്തിന് കാലതാമസമുണ്ടായേക്കില്ല. ബുധനാഴ്ച മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും രണ്ട് കോടിയോളം വരുന്ന മുൻനിര പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ട വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Also Read: റാന്നിയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രേഖാമൂലം ധാരണ ഉണ്ടാക്കിയോ? എന്താണ് വസ്തുത?

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്ക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച അഡിനോവൈറസ് അധിഷ്ഠിത വാക്സിനാണ് ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്നത്. ഈ വാക്സിന് നേരത്തെ യുകെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നവംബര്‍ മാസത്തിലായിരുന്നു തുടങ്ങിയത്. പൂര്‍ണപരീക്ഷണങ്ങള്‍ നടത്താതെ വാക്സിനുകള്‍ക്ക് അടിയന്തര ഘട്ടങ്ങളിൽ അനുമതി നല്‍കാനായി തയ്യാറാക്കിയ പുതിയ ഡ്രഗ്സ് ആൻ്റ് ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് വാക്സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കിയത്.

വാക്സിൻ വിതരണത്തിന് അനുമതി നല്‍കുന്നതിനു മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഡ്രൈ റൺ നടത്തിയിരുന്നു. കേരളത്തിൽ മൂന്നര ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്