ന്യൂഡൽഹി: കൊവിഡ് വാക്സിൻ പരീക്ഷണവുമായി മുന്നോട്ട് പോകുന്നതിനിടെ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്‍റെ നോട്ടീസ്. ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിൻ പരീക്ഷണം മറ്റു രാജ്യങ്ങളിൽ നിർത്തിവെച്ചത് അറിയിക്കാത്തതിനെ സംബന്ധിച്ചാണ് നോട്ടീസെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പരീക്ഷണത്തിന് വിധേയരാകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്നും നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. വ്യക്തമായ കാരണം വിശദമാക്കണമെന്നും അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കുമെന്നുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോ. വിജി സോമനി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ച കത്തിൽ പറയുന്നത്.
Also Read: ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് 'അജ്ഞാത രോഗം'; പരീക്ഷണം നിർത്തിവെച്ചു
കഴിഞ്ഞദിവസമായിരുന്നു ഓക്സ്ഫഡ് അസ്ട്രാസെനെക വിവിധ രാജ്യങ്ങളിലെ മരുന്ന് പരീക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. മരുന്ന് പരീക്ഷണത്തിന് വിധേയനായ ഒരാൾക്ക് അജ്ഞാത അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തെ ഇത് ബാധിക്കില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുകയും പരീക്ഷണം തുടരുകയാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് വിശദീകരണം തേടിയത്.
Also Read: 'അജ്ഞാത അസുഖം': ഇന്ത്യയിലെ വാക്സിൻ പരീക്ഷണം നിര്‍ത്തി വെച്ചിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിയെങ്കിലും ഇന്ത്യയിലെ പരീക്ഷണങ്ങളെ അത് ബാധിക്കില്ലെന്നായിരുന്നു ഇന്നലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. 'ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തിൽ പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ല' എന്നായിരുന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവാലാ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. യുകെയിൽ നടന്ന സംഭവം ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തെ ബാധിക്കില്ലെന്നും വാക്സിൻ പരീക്ഷിച്ച വോളണ്ടിയറിൽ രൂപപ്പെട്ട അസുഖത്തിന് വാക്സിനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരീക്ഷണത്തിന് വിധേയരാകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്നും നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. വ്യക്തമായ കാരണം വിശദമാക്കണമെന്നും അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കുമെന്നുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോ. വിജി സോമനി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ച കത്തിൽ പറയുന്നത്.
Also Read: ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് 'അജ്ഞാത രോഗം'; പരീക്ഷണം നിർത്തിവെച്ചു
കഴിഞ്ഞദിവസമായിരുന്നു ഓക്സ്ഫഡ് അസ്ട്രാസെനെക വിവിധ രാജ്യങ്ങളിലെ മരുന്ന് പരീക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. മരുന്ന് പരീക്ഷണത്തിന് വിധേയനായ ഒരാൾക്ക് അജ്ഞാത അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തെ ഇത് ബാധിക്കില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുകയും പരീക്ഷണം തുടരുകയാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് വിശദീകരണം തേടിയത്.
Also Read: 'അജ്ഞാത അസുഖം': ഇന്ത്യയിലെ വാക്സിൻ പരീക്ഷണം നിര്‍ത്തി വെച്ചിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിയെങ്കിലും ഇന്ത്യയിലെ പരീക്ഷണങ്ങളെ അത് ബാധിക്കില്ലെന്നായിരുന്നു ഇന്നലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. 'ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തിൽ പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ല' എന്നായിരുന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവാലാ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. യുകെയിൽ നടന്ന സംഭവം ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തെ ബാധിക്കില്ലെന്നും വാക്സിൻ പരീക്ഷിച്ച വോളണ്ടിയറിൽ രൂപപ്പെട്ട അസുഖത്തിന് വാക്സിനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.