മുംബൈ: സഹപ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മുംബൈയിൽ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് അഭിഭാഷകൻ. ജൂനിയര്‍ ഡോക്ടറായ പായലിന്റെ മരണം കൊലപാതകമാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മരണത്തിനുള്ള പ്രധാന കാരണങ്ങള്‍ പറഞ്ഞിരിക്കുന്നതിനു താഴെയായി കഴുത്തിൽ മുറിവുകളുടെ അടയാളങ്ങളും കണ്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തിന്റെ സാധ്യതകള്‍ കൂടി പരിഗണിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും അന്വേഷണസംഘത്തിന് 14 ദിവസത്തെ സമയം നല്‍കണമെന്നും മരിച്ച ഡോ. പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ നിതിൻ സത്പുത് ആവശ്യപ്പെട്ടു.
അതേസമയം, പ്രതികളായ മൂന്ന് ഡോക്ടര്‍മാരെയും 14 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂട്ടര്‍ ജയ്സിങ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു. സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പായൽ ആത്മഹത്യ ചെയ്ത ദിവസം ഓപ്പറേഷൻ തീയേറ്ററിനടുത്തു വെച്ച് മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ച് പ്രതികള്‍ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷിമൊഴികളുണ്ട്. സംഭവത്തിൽ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് മരണം നടന്ന ബിവൈഎൽ നായര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമവും റാഗിങ് നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
അതേസമയം, പ്രതികളായ മൂന്ന് ഡോക്ടര്‍മാരെയും 14 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂട്ടര്‍ ജയ്സിങ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു. സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പായൽ ആത്മഹത്യ ചെയ്ത ദിവസം ഓപ്പറേഷൻ തീയേറ്ററിനടുത്തു വെച്ച് മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ച് പ്രതികള്‍ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷിമൊഴികളുണ്ട്. സംഭവത്തിൽ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് മരണം നടന്ന ബിവൈഎൽ നായര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമവും റാഗിങ് നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.