ആപ്പ്ജില്ല

പൊലീസിന്റെ നിർദ്ദേശപ്രകാരം സിസിടിവി ഓഫ് ചെയ്തു; ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷനോട് ആശുപത്രി

ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Samayam Malayalam 7 Oct 2018, 11:58 am
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാഗത്തെ സിസിടിവി പൊലീസിന്റെ നിർദ്ദേശപ്രകാരം ഓഫ് ചെയ്തിരുന്നതായി അപ്പോഴോ ആശുപത്രി അധികൃതർ. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ആശുപത്രി ആയതിനാൽ ഐസിയു, സിസിയു, ആശുപത്രിയിലെ ചികിത്സാ മുറികൾ എന്നിവിടങ്ങളിൽ സിസിടിനി സ്ഥാപിച്ചിരുന്നില്ലെന്നും ആശുപത്ര അധികൃതർ വ്യക്തമാക്കി. ആശുപത്രിയുടെ ഇടനാഴികളിൽ മാത്രമാണ് സുരക്ഷ മുൻനിർത്തി സിസിടിവി സ്ഥാപിച്ചിരുന്നത്. ഇവ പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് ഓഫ് ചെയ്തിരുന്നതെന്നും ആശുപത്രി അധികൃതർ അന്വേഷണ കമ്മീഷന് സത്യവാങ്മൂലം നൽകി.
Samayam Malayalam death of jayalalithaa cops instructed to off cctv cameras
പൊലീസിന്റെ നിർദ്ദേശപ്രകാരം സിസിടിവി ഓഫ് ചെയ്തു; ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷനോട് ആശുപത്രി


സിസിടിവി, പ്രസ് റിലീസുകൾ, തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ആശുപത്രി അധികൃതർ ഇക്കാര്യം സത്യവാങ്മൂലത്തിൽ അറിയിച്ചിരിക്കുന്നത്. സ്കാനിങ് അടക്കമുള്ള ആവശ്യങ്ങൾക്കുവേണ്ടി ആശുപത്ര വരാന്തയിലേക്ക് ജയലളിതയെ ഇറക്കുന്നതിനാലാണ് ആ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ ഓഫ്ചെയ്തത്. ഇന്റലിജൻസ് ഐജി കെ എൻ സത്യമൂർത്തി ഇക്കാര്യം നേരിട്ട് നിർദ്ദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയലളിതയെ മുറിയിലേക്ക് തിരികെ കയറ്റിയ ശേഷമാണ് സിസിടിവി ക്യാമറകൾ ഓൺചെയ്തത്.

2016 സെപ്റ്റംബർ 23ന് ആദ്യ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കിയപ്പോൾ ജയലളിത ഇടപെട്ടിരുന്നു. തന്റെ ആശുപത്രി വാസം പരസ്യമാക്കരുതെന്നും ആളുകളെ പരിഭ്രാന്തരാക്കരുതെന്നുമാണ് അവർ നിർദ്ദേശിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്