ആപ്പ്ജില്ല

വധശിക്ഷ നിലനിര്‍ത്തണമെന്ന് 12 സംസ്ഥാനങ്ങള്‍

കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ വധശിക്ഷക്കെതിരെ നിലപാടെടുത്തു.

Samayam Malayalam 12 Mar 2018, 12:31 pm
ന്യൂഡല്‍ഹി: വധശിക്ഷ ഇല്ലാതാക്കാനുള്ള ലോകമ്മീഷന്റെ ശുപാര്‍ശക്കെതിരെ 12 സംസ്ഥാനങ്ങള്‍.
Samayam Malayalam death penalty should stay say 12 out of 14 states
വധശിക്ഷ നിലനിര്‍ത്തണമെന്ന് 12 സംസ്ഥാനങ്ങള്‍

ഭീകരവാദമൊഴിച്ചുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് 2015ല്‍ ജസ്റ്റിസ് എ പി. ഷാ അധ്യക്ഷനായ ലോ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.

ഇതുവരെ 14 സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളാണ് വധ ശിക്ഷ തുടരണമെന്ന നിലപാട് കേന്ദ്രത്തെ അറിയിച്ചത്. ക്രൂരവും മനസാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗത്തിനും വധശിക്ഷ വേണമെന്നാണ് ഈ സംസ്ഥാനങ്ങള്‍ വാദിച്ചത്. കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ വധശിക്ഷക്കെതിരെ നിലപാടെടുത്തു. മറ്റു സംസ്ഥാനങ്ങള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ചൈന, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോഴും കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നത്. 2014 ല്‍ 98 രാജ്യങ്ങള്‍ വധശിക്ഷ ഉപേക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്