ബംഗളൂരു: കർണാടകയിലെ ധർവാഡിൽ നിർമാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 13 ആയി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആറു പേരുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചതോടെയാണ് മരിച്ചവരുടെ എണ്ണം 13 ആയത്. ദുരന്തം നടന്നു മൂന്നു ദിവസത്തിനുശേഷമാണ് ആറ് മൃതദേഹങ്ങൾ കൂടി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പുറത്തെടുത്തത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അപകടം ഉണ്ടായത്. ബെംഗലൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ദര്വാഡ്. ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ദര്‍വാഡില്‍ എത്തിയിരുന്നു. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നു. ആദ്യ ദിവസം 15 പേരെ രക്ഷപെടുത്തി എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാം ദിവസം തെരച്ചിലിന് 100 എന്‍ഡിആര്‍എഫ് സേനാംഗങ്ങളെ ഉപയോഗിച്ചു.
അപകടത്തെ തുടര്‍ന്ന് നൂറു കണക്കിന് ആളുകള്‍ കെട്ടിടത്തിന് അടുത്തെത്തി. ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വര്‍ഷങ്ങളായി പണി നടക്കുന്ന കെട്ടിടമാണിത്. ഇപ്പോള്‍ മൂന്നാമത്തെ നിലയില്‍ ആണ് പണി നടക്കുന്നത്. താഴത്തെ രണ്ട് നിലകളില്‍ അമ്പതോളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് ഇപ്പോഴും തിരിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷംരൂപ വീതം കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിരുന്നു.
അപകടത്തെ തുടര്‍ന്ന് നൂറു കണക്കിന് ആളുകള്‍ കെട്ടിടത്തിന് അടുത്തെത്തി. ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വര്‍ഷങ്ങളായി പണി നടക്കുന്ന കെട്ടിടമാണിത്. ഇപ്പോള്‍ മൂന്നാമത്തെ നിലയില്‍ ആണ് പണി നടക്കുന്നത്. താഴത്തെ രണ്ട് നിലകളില്‍ അമ്പതോളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് ഇപ്പോഴും തിരിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷംരൂപ വീതം കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിരുന്നു.