പുനെ: താത്‌കാലിക കുടിലുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 17 പേർ മരിച്ചു. പുനെയിലെ കോന്ദ്വയിലാണ് അപകടം നടന്നത്. നിർമാണ തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച താത്‌കാലിക കുടിലുകൾക്ക് മേലാണ് മതിലിടിഞ്ഞു വീണത്.
മതിലിന് അറുപത് അടിയോളം ഉയരമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴയിൽ മതിലിന് ബലക്ഷയമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.15 നില കെട്ടടത്തിന് വേണ്ടി നിർമിച്ച മതിലാണ് തകർന്നു വീണത്.
കുടിലുകൾക്ക് മുകളിലായി നിന്നിരുന്ന മതിൽ പാടെ പൊളിഞ്ഞു വീഴുകയായിരുന്നു. മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ധാരാളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കെട്ടിടത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിൽ തൊഴിലെടുത്തിരുന്നവർക്കായി താമസിക്കാൻ നിർമിച്ച താത്‌കാലിക കുടിലുകൾക്ക് മുകളിലേക്കാണ് മതിൽ വീണത്.
കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകൾ മതിൽ തകർന്നതോടെ കുടിലുകൾക്ക് മുകളിലേക്ക് പതിച്ചു. പ്രദേശത്ത് അഗ്നി രക്ഷാ സേനയും ദുരന്തനിവാരണ സേനയും തെരച്ചിൽ നടത്തുകയാണ്. മരിച്ചവരിൽ ഒരു സ്ത്രീയും നാലു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് മതിൽ തകർന്നു വീണത്. ബിഹാർ, ബംഗാൾ സ്വദേശികളായ നിർമാണ തൊഴിലാളികളാണ് അപടകത്തിൽപ്പെട്ടവരെന്ന് പുനെ ജില്ലാ കളക്ടർ നവൽ കിഷോർ പറഞ്ഞു.
മതിലിന് അറുപത് അടിയോളം ഉയരമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴയിൽ മതിലിന് ബലക്ഷയമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.15 നില കെട്ടടത്തിന് വേണ്ടി നിർമിച്ച മതിലാണ് തകർന്നു വീണത്.
കുടിലുകൾക്ക് മുകളിലായി നിന്നിരുന്ന മതിൽ പാടെ പൊളിഞ്ഞു വീഴുകയായിരുന്നു. മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ധാരാളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കെട്ടിടത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിൽ തൊഴിലെടുത്തിരുന്നവർക്കായി താമസിക്കാൻ നിർമിച്ച താത്‌കാലിക കുടിലുകൾക്ക് മുകളിലേക്കാണ് മതിൽ വീണത്.
കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകൾ മതിൽ തകർന്നതോടെ കുടിലുകൾക്ക് മുകളിലേക്ക് പതിച്ചു. പ്രദേശത്ത് അഗ്നി രക്ഷാ സേനയും ദുരന്തനിവാരണ സേനയും തെരച്ചിൽ നടത്തുകയാണ്. മരിച്ചവരിൽ ഒരു സ്ത്രീയും നാലു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് മതിൽ തകർന്നു വീണത്. ബിഹാർ, ബംഗാൾ സ്വദേശികളായ നിർമാണ തൊഴിലാളികളാണ് അപടകത്തിൽപ്പെട്ടവരെന്ന് പുനെ ജില്ലാ കളക്ടർ നവൽ കിഷോർ പറഞ്ഞു.