ആപ്പ്ജില്ല

കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ വേഷം മാറി കർഷക സമരത്തിനെത്തി വ്യവസായി; പോലീസ് പിടികൂടി

കടക്കാരിൽ നിന്നുള്ള സമ്മർദ്ദം താങ്ങനാകാതെ വന്നതോടെയാണ് പ്രവീൺ എന്ന ബിസിനസുകാരൻ വേഷം മാറി കർഷക സമരത്തിൽ പങ്കെടുത്തത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തുന്നത്

Samayam Malayalam 18 Dec 2020, 5:32 pm
ന്യൂഡൽഹി: കടക്കാരെ പേടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ വേഷം മാറി കർഷക സമരത്തിൽ പങ്കെടുത്ത് വ്യവസായി. മുരാദ് നഗർ സ്വദേശിയായ പ്രവീൺ എന്നയാളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിൽ വേഷം മാറി പങ്കെടുത്ത്. ഡിസംബർ ഒന്നിന് വീടുവിട്ടിറങ്ങിയ പ്രവീൺ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടതോടെയാണ് നാടകീയ സംഭവത്തിന്‍റെ ചുരുളഴിയുന്നത്.
Samayam Malayalam Farmer-protest
പ്രതീകാത്മക ചിത്രം. PHOTO: Agencies


താടിവളർത്തി സിഖ് വംശജനായി വേഷം മാറിയാണ് പ്രവീൺ കർഷക സമരത്തിൽ പങ്കെടുത്തത്. ഉത്തർപ്രദേിലെ ഖാസിപുർ-ഖസിയാബാദ് അതിർത്തിയിലായിരുന്നു പ്രവീൺ ഉണ്ടായിരുന്നത്. നേരത്തെയും പലതവണ പ്രവീണിനെ കാണാതായിട്ടുണ്ടെങ്കിലും പെട്ടെന്ന് തന്നെ മടങ്ങിയെത്താറുണ്ടായിരുന്നു. അതുകൊണ്ട് ഡിസംബർ 12വരെ ഇയാളുടെ കുടുംബം പരാതി നൽകിയിരുന്നില്ല.

Also Read : മരണത്തിനിടെ രണ്ടര വയസുകാരൻ പുതുജീവനേകിയത് അഞ്ചുപേർക്ക്

പരാതി ലഭിച്ചതിനു പിന്നാലെ പ്രവീണിന്‍റെ മൊബൈൽ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പിന്നീട് കർഷക സമര വേദിക്ക് സമീപത്തായി കാർ കണ്ടെത്തിയതോടെ ഇയാൾ ഇവിടെ തന്നെയുണ്ടാകുമെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് എസ് പി ഇരജ് രാജ പറഞ്ഞതായി ന്യൂസ്18യാണ് റിപ്പോർട്ട് ചെയ്തത്.

Also Read : കര്‍ഷകസമരത്തിന് പിന്നിൽ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിർക്കുന്നവർ; യോഗി ആദിത്യനാഥ്

'താടി വളർത്തി സിഖുകാരനെപ്പോലെയായിരുന്നു അയാൾ ഉണ്ടായിരുന്നത്. കാറില്‍ കയറുന്നതിനിടെയാണ് തിരിച്ചറിഞ്ഞത്' പോലീസ് പറയുന്നു. കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും സമ്മര്‍ദ്ദം താങ്ങാനാകാതെ വന്നതോടെയാണ് സ്ഥലം വിട്ടതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞത്. കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ സമരവേദിയിലെത്തിയതോടെ സൗജന്യമായി ഭക്ഷണം ലഭിച്ചെന്നും പ്രവീൺ പോലീസിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്