ആപ്പ്ജില്ല

കശ്‍മീരില്‍ സൈന്യത്തിനുനേരെ കല്ലെറിയല്‍ കുറഞ്ഞു

മാവോയിസ്റ്റുകളുടെ സാന്നിധ്യം കുറഞ്ഞുവരുന്നു

TNN 26 Jul 2017, 5:30 pm
ന്യൂഡല്‍ഹി: ജമ്മു കശ്‍മീരില്‍ പ്രക്ഷോഭകര്‍ സൈന്യത്തിനുനേരെ കല്ലെറിയുന്ന സംഭവങ്ങളില്‍ ഈ വര്‍ഷം കുറവുണ്ടായെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്‍നാഗര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കല്ലെറിയുന്ന സംഭവങ്ങള്‍ പകുതിയിലധികം കുറഞ്ഞതായാണ് സിആര്‍പിഎഫിന്‍െറ കണക്ക്.
Samayam Malayalam decline in stone pelting incidents in jk this year crpf dg
കശ്‍മീരില്‍ സൈന്യത്തിനുനേരെ കല്ലെറിയല്‍ കുറഞ്ഞു


ഈ വര്‍ഷം ഇതുവരെ സൈന്യത്തിനുനേരെ കല്ലെറിഞ്ഞ 424 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31വരെ 1590 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി കാര്യങ്ങളുടെ ഫലമായാണ് ഇത്തരം സംഭവങ്ങളില്‍ കുറവുണ്ടായതെന്ന് ഭട്‍നാഗര്‍ പറഞ്ഞു. സൈന്യം തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യറില്‍ മാറ്റം വരുത്തി. കല്ലെറിയലിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ എന്‍ഐഎയെപ്പോലുള്ള ഏജന്‍സികള്‍ നടത്തിയ നീക്കങ്ങലും സൈന്യത്തിന്‍റെ സംയുക്തനീക്കവും കല്ലെറിയലിന് തടയിട്ടു.

കഴിഞ്ഞ വര്‍ഷം കേന്ദ്ര പാരാമിലിട്ടറി സേന 75 ഭീകരരെ കശ്‍മീരില്‍ വധിച്ചിട്ടുണ്ട്. 252 പേരെ പിടികൂടുകയും 118 ആയുധങ്ങള്‍ പിടികൂടുകയും ചെയ്‍തു. കഴിഞ്ഞ രണ്ടര വര്‍ഷംകൊണ്ട് മാവോയിസ്റ്റുകളുടെ അധീനതയിലുള്ള ഭൂമിയില്‍ കുറവ് വന്നിട്ടുണ്ട്. ദക്ഷിണ ബസ്‍തര്‍ ഇപ്പോളും പ്രശ്‍നബാധിത മേഖലയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Decline in stone-pelting incidents in J&K this year: CRPF DG

The Director General of CRPF Rajeev Rai Bhatnagar on Wednesday said that stone pelting incidents in Jammu and Kashmir have come down to "less than half" this year as compared to 2016.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്