ന്യൂഡൽഹി: സുപ്രധാന ഉപസമിതികളിൽ നിന്ന് ഒഴിവാക്കിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ, രാത്രിയോടെ ആറ് സമിതികളിൽ കൂടി ഉള്‍പ്പെടുത്തി. സമിതികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് രാജ്നാഥ് സിങ് രാജിക്കൊരുങ്ങിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സമിതികളിൽ ഉള്‍പ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായി അമിത് ഷായെ എട്ട് ഉപസമിതികളിലും ഉള്‍പ്പെടുത്തി. ഇതോടെ മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷായാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ ആദ്യം സുരക്ഷ, സാമ്പത്തികം എന്നീ രണ്ട് ഉപസമിതികളിൽ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇതിൽ രാജ്നാഥ് അമര്‍ഷം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പാർലമെന്ററികാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴിൽ-നൈപുണ്യ വികസനം എന്നീ സമിതികളിൽ കൂടി ഉള്‍പ്പെടുത്തിയത്. അമിത് ഷായെ നീക്കി പാർലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷനായും രാജ്നാഥ് സിംഗിനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി. പ്രശ്നത്തിൽ ആര്‍എസ്എസ് ഇടപെട്ടുവെന്നാണ് സൂചന. അതേസമയം രാജ്നാഥ് സിങ് രാജിക്കൊരുങ്ങിയെന്ന റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം തള്ളി.
പൊതുവേ പ്രതിരോധമന്ത്രിയെ രാഷ്ട്രീയകാര്യ സമിതിയിൽ ഉള്‍പ്പെടുത്തുന്നതാണ് കീഴ്വഴക്കം. ഒന്നാം മോദി സര്‍ക്കാരിൻ്റെ രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമൻ അംഗമായിരുന്നു. രണ്ടാം മോദി സർക്കാരിൻ്റെ രണ്ട് ഉപസമിതികളുടെ അധ്യക്ഷൻ അമിത് ഷായാണ് . ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ ഏഴ് ഉപസമിതികളിലും റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ അഞ്ച് ഉപസമിതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുവേ പ്രതിരോധമന്ത്രിയെ രാഷ്ട്രീയകാര്യ സമിതിയിൽ ഉള്‍പ്പെടുത്തുന്നതാണ് കീഴ്വഴക്കം. ഒന്നാം മോദി സര്‍ക്കാരിൻ്റെ രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമൻ അംഗമായിരുന്നു. രണ്ടാം മോദി സർക്കാരിൻ്റെ രണ്ട് ഉപസമിതികളുടെ അധ്യക്ഷൻ അമിത് ഷായാണ് . ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ ഏഴ് ഉപസമിതികളിലും റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ അഞ്ച് ഉപസമിതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.