ന്യൂഡൽഹി: ഇന്ത്യ എക്കാലത്തും ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും തുല്യമായാണ് ഇന്ത്യ കാണുന്നതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ മൂല്യങ്ങള്‍ എല്ലാ മതങ്ങെളെയും ഒരുപോലെ കാണുന്നതുകൊണ്ടാണ് ഇന്ത്യ മതേതര രാഷ്ട്രമായി നിലനിൽക്കുന്നതെന്നും പാകിസ്ഥാനെപ്പോലെ മതരാഷ്ട്രമാകാത്തതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഒരു മതത്തോടും ഇന്ത്യ പക്ഷപാതം കാണിക്കില്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. നമ്മുടെ അയൽരാജ്യം അവര്‍ക്ക് ഒരു ഔദ്യോഗിക മതമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ ഒരു മതരാഷ്ട്രമാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും നമ്മള് അങ്ങനെ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എൻസിസിയുടെ റിപബ്ലിക് ഡേ ക്യാംപിൽ സംസാരിക്കുകയായരുന്നു പ്രതിരോധമന്ത്രി.
Also Read: പൗരത്വ ഹർജികളിൽ സർക്കാരിന് തിരിച്ചടിയോ? സുപ്രീം കോടതി പറഞ്ഞ 5 കാര്യങ്ങൾ
എന്തിന്, അമേരിക്ക പോലും ഒരു മതരാഷ്ട്രമാണ്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. എന്തുകൊണ്ടാണ്. കാരണം നമ്മുടെ സന്യാസിവര്യന്മാര് രാജ്യത്തിനകത്തുള്ളവരെ മാത്രമല്ല ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കണ്ടത്, ഈ ലോകത്ത് ജീവിക്കുന്ന എല്ലാവരെയും ഒരു കുടുംബമായാണ് അവര്‍ പരിഗണിച്ചത്. രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ മതം ഹിന്ദുവെന്നോ സിഖ് എന്നോ ബുദ്ധമതമെന്നോ ഇന്ത്യ നിശ്ചയിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു, അതുകൊണ്ടാണ് എല്ലാ മതത്തിലും പെട്ട ആളുകള്‍ക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന് സൂചിപ്പിക്കുന്ന വസുധൈവ കുടുംബകം എന്ന മുദ്രാവാക്യം നമുക്ക് ലഭിച്ചു. ഇവിടെ നിന്നാണ് ഈ സന്ദേശം എല്ലായിടത്തും എത്തിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Also Read: പൗരത്വ സമരം; 1800 മലയാളികൾക്ക് കർണാടക പോലീസിൻ്റെ നോട്ടിസ്
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ വാക്കുകള്‍. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപീഡനം മൂലം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തത്. എന്നാൽ മുസ്ലീം വിഭാഗത്തെ ഏകപക്ഷീയമായി ഒഴിവാക്കുന്ന നിയമം ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്ക്കെതിരാണെന്നും പക്ഷപാതപരമാണെന്നുമാണ് ആരോപണം.
Also Read: പൗരത്വ ഹർജികളിൽ സർക്കാരിന് തിരിച്ചടിയോ? സുപ്രീം കോടതി പറഞ്ഞ 5 കാര്യങ്ങൾ
എന്തിന്, അമേരിക്ക പോലും ഒരു മതരാഷ്ട്രമാണ്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. എന്തുകൊണ്ടാണ്. കാരണം നമ്മുടെ സന്യാസിവര്യന്മാര് രാജ്യത്തിനകത്തുള്ളവരെ മാത്രമല്ല ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കണ്ടത്, ഈ ലോകത്ത് ജീവിക്കുന്ന എല്ലാവരെയും ഒരു കുടുംബമായാണ് അവര്‍ പരിഗണിച്ചത്. രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ മതം ഹിന്ദുവെന്നോ സിഖ് എന്നോ ബുദ്ധമതമെന്നോ ഇന്ത്യ നിശ്ചയിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു, അതുകൊണ്ടാണ് എല്ലാ മതത്തിലും പെട്ട ആളുകള്‍ക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന് സൂചിപ്പിക്കുന്ന വസുധൈവ കുടുംബകം എന്ന മുദ്രാവാക്യം നമുക്ക് ലഭിച്ചു. ഇവിടെ നിന്നാണ് ഈ സന്ദേശം എല്ലായിടത്തും എത്തിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Also Read: പൗരത്വ സമരം; 1800 മലയാളികൾക്ക് കർണാടക പോലീസിൻ്റെ നോട്ടിസ്
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ വാക്കുകള്‍. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപീഡനം മൂലം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തത്. എന്നാൽ മുസ്ലീം വിഭാഗത്തെ ഏകപക്ഷീയമായി ഒഴിവാക്കുന്ന നിയമം ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്ക്കെതിരാണെന്നും പക്ഷപാതപരമാണെന്നുമാണ് ആരോപണം.