ആപ്പ്ജില്ല

ഇലക്ഷൻ കമ്മീഷൻ ഡൽഹി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ടാഴ്ച മുന്നേ തീയതി പുറത്തുവിട്ട് ബിജെപി നേതാവ്, വിവാദം

ജനുവരി ആറിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചത്. എന്നാൽ ഡിസംബർ 19 ന് തന്നെ ഇതേ തീയതി ടെലിവിഷൻ അഭിമുഖത്തിൽ ബിജെപി ഡൽഹി അധ്യക്ഷൻ പരസ്യമാക്കിയിരുന്നു.

Samayam Malayalam 9 Jan 2020, 10:54 am
Samayam Malayalam Manoj Tiwari

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു രണ്ട് ആഴ്ച മുമ്പ് ബിജെപി നേതാവ് ഡേറ്റുകൾ പുറത്തുവിട്ടതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി തീയതികൾ പുറത്തുവിട്ടിരുന്നത്.

ഡിസംബർ 19ന് നടന്ന അഭിമുഖത്തിലാണ് ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടക്കുമെന്ന രീതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സംസാരിച്ചത്. കഴിഞ്ഞദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പും 11ന് ഫലപ്രഖ്യാപനവുമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്.

Also Read: CAA:യൂണിവേഴ്സിറ്റിയിൽ വിശദീകരിക്കാനെത്തിയ ബിജെപി എംപിയെ പൂട്ടിയിട്ടു; എസ്എഫ്ഐ പ്രതിഷേധം

ബിജെപി നേതാവ് രണ്ടാഴ്ചകൾക്ക് മുന്നേ പുറത്തുവിട്ടത് യഥാർത്ഥ തീയതി തന്നെയാണെന്ന വാദം ഉയർന്നതോടെയാണ് വിഷയം വിവാദമായിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ദബാങ് ആണോ അല്ലയോയെന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകും എന്നായിരുന്നു മനോജ് തിവാരി അഭിമുഖത്തിൽ പറഞ്ഞത്. ജനുവരി ആറിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതും ഫെബ്രുവരി എട്ട് എന്ന് തന്നെയാണ്.


തെരഞ്ഞെടുപ്പ് തീയതി ഇതുവരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ലലോയെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തമായി ഉത്തരം പറയാനാകാതെ ഉഴലുകയായിരുന്നു മനോജ് തിവാരി. ഉടൻ തന്നെ അവതാരകൻ ഇടപെട്ട് കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ വിഷയം മാറ്റുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്