ആപ്പ്ജില്ല

ഡല്‍ഹി ചലോ മാര്‍ച്ച്; അര്‍ദ്ധരാത്രിയിൽ സംഘർഷം, കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്

സോനിപത്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ രാത്രി ഏറെ വൈകിയും ഏറ്റുമുട്ടി. ഹരിയാനയിലെ സോനിപതിൽ രാത്രി 11 മണിയോടെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചത്. കാർഷിക നിയമ ഭേദഗതിയിൽ പ്രതിഷേധത്തിനായി ഡൽഹിയിലേക്കുള്ള മാർച്ചിൽ നിന്നും പിന്തിരിയില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

Samayam Malayalam 27 Nov 2020, 9:21 am
സോനിപത്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ രാത്രി ഏറെ വൈകിയും ഏറ്റുമുട്ടി. ഹരിയാനയിലെ സോനിപതിൽ രാത്രി 11 മണിയോടെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചത്. കാർഷിക നിയമ ഭേദഗതിയിൽ പ്രതിഷേധത്തിനായി ഡൽഹിയിലേക്കുള്ള മാർച്ചിൽ നിന്നും പിന്തിരിയില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
Samayam Malayalam delhi chalo march police use tear gas and water cannons as farmers push through haryana
ഡല്‍ഹി ചലോ മാര്‍ച്ച്; അര്‍ദ്ധരാത്രിയിൽ സംഘർഷം, കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്



പ്രതിഷേധം 9 മണിയോടെ

വൈകിട്ടും ഇരുനൂറോളം വരുന്ന പ്രതിഷേധക്കാര്‍ റോഡിന്റെ നടുവിൽ നിന്നുകൊണ്ട് പ്രതിഷേധം നടത്തിയിരുന്നു. ബാരിക്കേറ്റുകള്‍ക്ക് പിന്നിലായി പോലീസുകാര്‍ കലാപം നിയന്ത്രിക്കുന്നത് ജലപീരങ്കി അടക്കമുള്ള സാമഗ്രികളുമായി കരുതലോടെയാണ് ഇരുന്നത്. രാത്രി ഒൻപതി മണിയോടെ പ്രദേശത്ത് ചില പ്രതിഷേധം പതുക്കെ ശക്തമാകുകയായിരുന്നു.

മൂന്ന് മാസത്തോളമായി പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതിയിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രതിഷേധം ശക്തമാകുകയാണ്. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷക സംഘടനകളാണ് പ്രതിഷേധത്തിന് പിന്നിൽ. കൃഷിക്കാരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിച്ച് രാജ്യത്ത് എവിടെയും ഉൽ‌പന്നങ്ങൾ വിൽക്കാൻ അനുവദിച്ചുകൊണ്ട് കാർഷികമേഖലയിലെ പരിഷ്കാരങ്ങൾ നടപ്പാക്കിയതായാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

​കുത്തകകളെ സഹായിക്കാൻ

പുതിയ നിയമങ്ങള്‍ക്ക് വിധേയമായി ഉറപ്പുനൽകുന്ന വിലയ്ക്ക് ധാന്യം വാങ്ങുന്ന സമ്പ്രദായം സർക്കാർ നിർത്തുന്നതിനെതിരെയാണ് പ്രതിഷേധം. ഇത് വൻകിട കോർപ്പറേറ്റുകളുടെ സഹായിക്കുവാനാണെന്നും പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും വാദിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധന നടത്തുന്നത്.

​ഇന്നും മാര്‍ച്ച് തുടരും

ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്നും രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്തു. എന്നാല്‍, എന്ത് വില കൊടുത്തും മാര്‍ച്ചിനെ ഡൽഹിയിൽ എത്തിക്കാതിരിക്കുന്നതിന് പോലീസും അര്‍ദ്ധസൈനീക വിഭാഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. പാനിപ്പത്തിൽ നിന്നും ട്രാക്ടറുകളിലാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ആറ് വഴികളിലൂടെയാണ് കര്‍ഷകര്‍ പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

​അതിര്‍ത്തികള്‍ അടച്ച് പോലീസ്

കനത്ത സുരക്ഷയാണ് ഡൽഹി അതിര്‍ത്തിയിൽ പോലീസ് ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡൽഹി പോലീസ് സേന സംയുക്തമായാണ് മാര്‍ച്ച് തടയുന്നതിന് സജ്ജരായിരിക്കുന്നത്. പോലീസ് സേനയ്ക്ക് പുറമെ, ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ് എന്നീ അർദ്ധസൈനിക വിഭാഗങ്ങളും സജ്ജമായിക്കഴിഞ്ഞു. ഇന്നലെ രാത്രി വലിയ കോൺക്രീറ്റ് സ്ലാബുകള്ർ ഉപയോഗിച്ച് പോലീസ് അതിര്‍ത്തികള്‍ അടച്ചിരുന്നു. ട്രെയിലറുകളില്‍ മണ്ണ് നിറച്ച് അതിര്‍ത്തിയിൽ എത്തിച്ചിട്ടുണ്ട്. കര്‍ഷക മാര്‍ച്ച് എത്തുമ്പോള്‍ മണ്ണ് റോഡിലിടാണ് പോലീസിന്റെ പദ്ധതി എന്ന് അറിയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്