ആപ്പ്ജില്ല

ട്രക്കുകൾ തള്ളി നീക്കി കർഷകർ മുന്നോട്ട്; ഡൽഹി അതിർത്തിയിൽ സംഘർഷം, പരസ്പരം കല്ലേറ്

കർഷകരെ ഡൽഹിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ മാർച്ച് തടയാൻ ശ്രമിക്കുന്ന പോലീസ് കർശന നടപടികളിലേക്ക്. ബാരിക്കേഡുകൾ തകർത്ത് കർഷകരും മുന്നോട്ട് പോവുകയാണ്

Samayam Malayalam 27 Nov 2020, 5:26 pm
ന്യൂഡൽഹി: കാർഷിക നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം സംഘർഷത്തിലേക്ക്. ഡൽഹി- ഹരിയാന അതിർത്തിയിൽ കർഷകരും പോലീസും പരസ്പരം കല്ലെറിയുകയാണ്. സിംഗു മേഖലയിലാണ് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്.
Samayam Malayalam farmers protest
കർഷക പ്രതിഷേധം. PHOTO: Reuters




കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതിന് പിന്നാലെ പോലീസ് കർഷകർക്ക് നേരെ ലാത്തിവീശുകയും ചെയ്തിരുന്നു. കർഷകർ പോലീസ് ബാരിക്കേഡ് തകർത്ത് മുന്നോട്ട് വന്നതോടെയാണ് പോലീസ് ശക്തമായി നേരിടാൻ ആരംഭിച്ചത്. സ്ഥലത്തേക്ക് കൂടുതൽ കർഷകരാണ് എത്തുന്നത്.

Also Read : കർഷക മാർച്ച്: സ്റ്റേഡിയങ്ങൾ ജയിലുകളാക്കില്ല; പോലീസ് ആവശ്യം തള്ളി ഡൽഹി സർക്കാർ


ട്രാക്ടറുകൾ ഉപയോഗിച്ചാണ് കർഷകർ പോലീസ് ബാരിക്കേഡുകൾ തകർക്കുന്നത്. ഡല്‍ഹി – ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടർ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ വലിച്ചുനീക്കി. ട്രാക്ടർ ഉപയോഗിച്ച് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.


മാർച്ച് ഡല്‍ഹിയിലേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍ 9 സ്റ്റേഡിയങ്ങള്‍ താൽക്കാലിക ജയിലാക്കി മാറ്റാൻ ഡൽഹി സർക്കാരിനോട് പോലീസ് അനുമതി തേടിയെങ്കിലും സ്റ്റേഡിയങ്ങൾ വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

അതിനിടെ ജന്തർമന്തറിൽ പൊലീസ് പരിശോധന കർശനമാക്കി. റോഡിൽ നാല് ഇടത്ത് പരിശോധന നടക്കുന്നുണ്ട്. കൂട്ടം തിരിഞ്ഞ് സമരക്കാർ ജന്തർമന്തറിൽ എത്തുമെന്ന പോലീസ് റിപോർട്ടിനെ തുടർന്നാണ് കർശന പരിശോധന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്