ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഡൽഹി സെക്രട്ടേറിയറ്റിനുള്ളിൽ വെച്ചാണ് മുളകുപൊടി എറിഞ്ഞത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച അനിൽകുമാർ എന്നയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിയോടെ ഇയാൾ ഡൽഹി സെക്രട്ടേറിയറ്റിൽ കയറി ഇരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ തക്കം നോക്കി മുളകുപൊടി എറിയുകയായിരുന്നു. കെജ‍്‍രിവാൾ ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടി പുറത്തിറങ്ങുന്ന സമയത്തായിരുന്നു ഇത്.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആം ആദ്മി നേതാക്കൾ പ്രതികരിച്ചു. ഡൽഹിയിൽ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും പാർട്ടി വക്താക്കൾ കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനാണ് സംഭവത്തിൻെറ ഉത്തരവാദിത്വമെന്നും ആം ആദ്മി കുറ്റപ്പെടുത്തി.
ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല കേന്ദ്രസർക്കാരിൻെറ നിയന്ത്രണത്തിലുള്ള പോലീസിനും കേന്ദ്രസേനയ്ക്കുമാണ് ഉള്ളത്.
ഉച്ചയ്ക്ക് ഒരു മണിയോടെ ഇയാൾ ഡൽഹി സെക്രട്ടേറിയറ്റിൽ കയറി ഇരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ തക്കം നോക്കി മുളകുപൊടി എറിയുകയായിരുന്നു. കെജ‍്‍രിവാൾ ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടി പുറത്തിറങ്ങുന്ന സമയത്തായിരുന്നു ഇത്.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആം ആദ്മി നേതാക്കൾ പ്രതികരിച്ചു. ഡൽഹിയിൽ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും പാർട്ടി വക്താക്കൾ കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനാണ് സംഭവത്തിൻെറ ഉത്തരവാദിത്വമെന്നും ആം ആദ്മി കുറ്റപ്പെടുത്തി.
ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല കേന്ദ്രസർക്കാരിൻെറ നിയന്ത്രണത്തിലുള്ള പോലീസിനും കേന്ദ്രസേനയ്ക്കുമാണ് ഉള്ളത്.