ആപ്പ്ജില്ല

മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ 'സജീവ കലാപകാരി': കോടതി

പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കലാപം, മാരകായുധങ്ങൾ കൈവശം വയ്ക്കൽ മറ്റ് വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. താഹിർ ഹുസൈൻ "വെറും ഗൂഢാലോചനക്കാരൻ മാത്രമല്ല, സജീവ കലാപകാരി കൂടിയായിരുന്നു"വെന്നായിരുന്നു കോടതിയുടെ പരാമർശം

Samayam Malayalam 7 May 2022, 8:00 am
ന്യൂഡൽഹി: മുൻ ആം ആദ്മി പാർട്ടി കൗൺസിലറും ഡൽഹി കലാപകേസിലെ പ്രതിയുമായ താഹിർ ഹുസൈനെതിരെ ഡൽഹി കോടതി. താഹിർ ഹുസൈൻ "വെറും ഗൂഢാലോചനക്കാരൻ മാത്രമല്ല, സജീവ കലാപകാരി കൂടിയായിരുന്നു"വെന്നായിരുന്നു കോടതിയുടെ പരാമർശം. ഇതിന് പുറമെ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ അടക്കം അഞ്ച് പേർക്കുമെതിരെ കലാപം, തീവെപ്പ്, അടക്കമുള്ള കുറ്റങ്ങൾ ചുമത്താനും ഡൽഹി കോടതി നിർദ്ദേശിച്ചു.
Samayam Malayalam Tahir Hussain
താഹിർ ഹുസൈൻ


Also Read : സിൽവർലൈൻ പദ്ധതി; 1.26 ലക്ഷം കോടി ചെലവ് വരുമെന്ന് നിതി ആയോഗ്; വിവരാവകാശ രേഖ പുറത്ത്

"അയാൾ ഒരു ഊമയായ കാഴ്ചക്കാരൻ മാത്രമായിരുന്നില്ല, മറിച്ച് കലാപത്തിൽ സജീവമായി പങ്കെടുക്കുകയും മറ്റ് സമുദായത്തിൽപ്പെട്ടവരെ പാഠം പഠിപ്പിക്കാൻ നിയമവിരുദ്ധമായ യോഗത്തിലെ മറ്റ് അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു," കോടതി പറഞ്ഞു.

പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കലാപം, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, അമ്പത് രൂപയോ അതിലധികമോ രൂപയുടെ നാശനഷ്ടം വരുത്തിയ പ്രവൃത്തി, വീടു നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീകൊളുത്തിയോ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചോ നാശം വിതയ്ക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡൽഹിയിൽ ഉണ്ടായ കലാപം ഗൂഡാലോചനയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, വിപുലമായ തയ്യാറെടുപ്പുകൾക്ക് ശേഷം നന്നായി ആലോചിച്ച് പദ്ധതി നടപ്പിലാക്കിയതാണെന്നും പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതായും ജഡ്ജി വ്യക്തമാക്കി.

മുൻ എഎപി കൗൺസിലർ മുസ്ലീം കലാപകാരികളെ നയിക്കുകയും" അവിശ്വാസികളെ (കാഫിറുകൾ) പാഠം പഠിപ്പിക്കാൻ" അവരെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കോടതി പറഞ്ഞു. ഇയാളുടെ പ്രേരണയെത്തുടർന്ന് കലാപകാരികൾ അക്രമാസക്തരാകുകയും കല്ലെറ് നടത്തുകയും ചെയ്തുവെന്ന് സാക്ഷി മൊഴി നൽകിയിരുന്നു. കലാപകാരികളിൽ ചിലർ താഹിർ ഹുസൈന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന് കല്ലും പെട്രോൾ ബോംബുകളും മറ്റും എറിയുകയായിരുന്നുവെന്ന് സാക്ഷി പറഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതിയുടെ പരാമർശമുണ്ടായിരിക്കുന്നത്.

Also Read : പോപ്പുലർ ഫ്രണ്ട് അപകടകരമാണ്, രാജ്യത്തെ അസ്ഥിരപ്പെടുത്തുക: തമിഴ്നാട് ഗവർണർ

2020 ഫെബ്രുവരി 25ന് ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് ഒരു ഗോഡൗൺ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്‌തുവെന്ന വ്യവസായിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്