ആപ്പ്ജില്ല

സാനിറ്ററി നാപ്കിൻസിന് 12% ജിഎസ്ടി എന്തിനെന്ന് ഡൽഹി ഹൈക്കോര്‍ട്ട്

ഇതിന് യാതൊരുവിധത്തിലുള്ള വിശദീകരണം നൽകിയാലും മതിയാവില്ലെന്നും കോടതി

TNN 16 Nov 2017, 3:11 pm
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ നിലവിൽ കൊണ്ടുവന്ന ജിഎസ്ടി സൃഷ്ടിച്ച വിവാദം കെട്ടടങ്ങുന്നില്ല. അവശ്യ വസ്തുവായ സാനിറ്ററി നാപ്കിൻസിന് 12 ശതമാനം ജിഎസ്ടി എന്തിനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡൽഹി ഹൈക്കോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട്. സ്ത്രീകൾക്ക് ഒഴിച്ചു കൂടാനാവാത്ത പൊട്ട്, സിന്ദൂരം, കണ്‍മഷി എന്നിവയ്ക്ക് ഏര്‍പ്പെടുത്താത്തത്ര ജിഎസ്ടി എന്തിനാണ് അവര്‍ക്ക് അവശ്യമായ സാനിറ്ററി നാപ്കിൻസിന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കോടതി ഉന്നയിച്ച ചോദ്യം. ഇതിന് യാതൊരുവിധത്തിലുള്ള വിശദീകരണം നൽകിയാലും മതിയാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Samayam Malayalam delhi hc questions 12 gst on sanitary napkins
സാനിറ്ററി നാപ്കിൻസിന് 12% ജിഎസ്ടി എന്തിനെന്ന് ഡൽഹി ഹൈക്കോര്‍ട്ട്


അതേസമയം സാനിറ്ററി നാപ്കിൻസിനെ നികുതിയിനത്തിൽ നിന്ന് ഒഴിവാക്കിയാൽ ഉത്പന്നത്തിന്‍റെ വില കുത്തനെ ഉയരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാൻഡിങ് കൗണ്‍സിലായ സഞ്ജീവ് നരുല വ്യക്തമാക്കി. മുപ്പത്തി ഒന്നംഗ ജിഎസ്ടി കൗൺസിലില്‍ നിന്നും ഒരു സ്ത്രീ പോലും ഈ വാദസമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിലുള്ള അതൃപ്തിയും കോടതി പ്രകടമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്