ആപ്പ്ജില്ല

ജെ.എന്‍.യു. യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി വിലക്കി

നാമനിര്‍ദേശ പത്രിക തള്ളിയതിനെയും യൂണിയന്‍റെ ഘടന മാറ്റിയതിനെയും ചോദ്യം ചെയ്‍ത് രണ്ട് വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയിരുന്നു

Samayam Malayalam 7 Sept 2019, 12:51 pm
ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി വിലക്കി. സെപ്റ്റംബര്‍ 17 വരെ ഫലപ്രഖ്യാപനം നടത്തരുതെന്നാണ് ഉത്തരവ്. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.
Samayam Malayalam jnu


വെള്ളിയാഴ്‍ച നടന്ന ജെ.എന്‍.യു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 67.9 ശതമാനം പേരാണ് വോട്ട് ചെയ്‍തത്. കഴി‍ഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം 67.8 ശതമാനമായിരുന്നു പോളിങ്. നാളെ ഫലപ്രഖ്യാപനം നടത്താനിരിക്കെയാണ് ഹൈക്കടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

അന്‍ഷുമന്‍ ദുബെ, അജിത്കുമാര്‍ ദ്വിവേദി എന്നീ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദശ പത്രിക തള്ളിയതു കൂടാതെ കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ 55-ല്‍ നിന്ന് 46 ആയി കുറച്ചതിനെതിരെയുമാണ് ഹര്‍ജി. ഈ തീരുമാനം ലിങ്ദോ കമ്മിറ്റി ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിദ്യാര്‍ഥി യൂണിയന്‍‍റെ ഘടനയില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നും അവര്‍ വാദിച്ചു.

കേസിലെ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഫലപ്രഖ്യാപനം. എന്നാല്‍ വോട്ടെണ്ണല്‍ നടത്തണമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം.

ആകെ 14 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വോട്ടെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ പോളിങ് സ്റ്റേഷനിലെത്തിയ സ്റ്റുഡന്‍റ്സ് ഡീന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടല്‍ നടത്തിയെന്ന് ജെ.എന്‍.യു. സ്റ്റുഡന്‍റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതിപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്