ന്യൂഡൽഹി: ജൂലൈ നാലു വരെ ഡൽഹിയിൽ മരങ്ങൾ മുറിക്കുന്നതിനു ഹൈക്കോടതിയുടെ വിലക്ക്. ദക്ഷിണ ഡൽഹിയിൽ 17000 മരങ്ങൾ മുറിച്ച് സർക്കാർ ഓഫിസുകളും വാണിജ്യ കേന്ദ്രങ്ങളും നിർമിക്കാനുള്ള പദ്ധതിക്കെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഏഴു കോളനികളുടെ പുനർവികസനം എന്ന പേരിലാണ് മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ നിർമിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. മുറിക്കുന്ന മരങ്ങൾക്കു പകരം വൃക്ഷത്തൈകൾ നടുമെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ മരങ്ങള്‍ മുറിക്കുന്നതിനെതിരെ നിരവധി സംഘടനകൾ എതിർപ്പുമായി മുന്നോട്ടു വരുകയായിരുന്നു.
കെ. കെ. മിശ്ര എന്നയാള്‍ നൽകിയ ഹർജിയിലാണ് പദ്ധതി തല്ക്കാലം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. പദ്ധതിക്കു ഹരിത ട്രൈബ്യൂണലിന്റെ അനുമതിയുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.
ഏഴു കോളനികളുടെ പുനർവികസനം എന്ന പേരിലാണ് മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ നിർമിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. മുറിക്കുന്ന മരങ്ങൾക്കു പകരം വൃക്ഷത്തൈകൾ നടുമെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ മരങ്ങള്‍ മുറിക്കുന്നതിനെതിരെ നിരവധി സംഘടനകൾ എതിർപ്പുമായി മുന്നോട്ടു വരുകയായിരുന്നു.
കെ. കെ. മിശ്ര എന്നയാള്‍ നൽകിയ ഹർജിയിലാണ് പദ്ധതി തല്ക്കാലം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. പദ്ധതിക്കു ഹരിത ട്രൈബ്യൂണലിന്റെ അനുമതിയുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.