ന്യൂഡൽഹി: വിവാഹശേഷം സ്ത്രീകള്‍ക്ക് ഭര്‍ത്താവിൽ നിന്നുണ്ടാകുന്ന ലൈംഗികപീഡനം കുറ്റകരമാക്കുന്നതു സംബന്ധിച്ച ഹര്‍ജികളിൽ ഇന്ന് ഡൽഹി ഹൈക്കോടതി വിധി പറയും. ഇന്ത്യൻ പീനൽ കോഡിലെ ബലാത്സംഗം സംബന്ധിച്ച നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍ കോടതിയിൽ സമര്‍പ്പിച്ചിട്ടുള്ളത്. നിലവിലെ നിയമപ്രകാരം ഭാര്യയ്ക്കതെിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ ഭര്‍ത്താവിനെ ശിക്ഷിക്കാൻ കഴിയില്ല. ഭാര്യയുടെ പ്രായം 15 വയസിൽ താഴെയല്ലെങ്കിൽ സ്ത്രീകള്‍ക്കെതിരെയുള്ള ബലം പ്രയോഗിച്ചുള്ള ലൈംഗികാതിക്രമത്തിൽ ഭര്‍ത്താവിനെ ശിക്ഷിക്കരുതെന്നാണ് നിയമത്തിൽ ഐപിസിസി 357ലെ രണ്ടാം അപസര്ഗത്തിൽ പറയുന്നത്. ഈ പരിരക്ഷ റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
Also Read: അസാനി ആന്ധ്രാ തീരത്ത്; ചുഴലിക്കാറ്റിൻ്റെ ഗതി മാറി; ശക്തമായ മഴയും കാറ്റും
എന്നാൽ വിഷയം സാമൂഹികാഘാതത്തിന് ഇടയാക്കുമെന്നും സംസ്ഥാന സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം ആരായണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യങ്ങള്‍ തള്ളിയ കോടതി കേസ് നീട്ടിവെക്കണമെന്ന കേന്ദ്രസര്‍ക്കാരിൻ്റെ ആവശ്യവും നിരാകരിച്ചു.
ജസ്റ്റിസ് രാജീവ് ശക്ധേര്‍, സി ഹരി ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുക. വിധി ഹര്‍ജിക്കാര്‍ക്ക് അനുകൂലമാണെങ്കിൽ സ്ത്രീകളുടെ മേൽ ഭര്ത്താക്കന്മാര് ബലം പ്രയോഗിച്ചു നടത്തുന്ന ലൈംഗികബന്ധം കുറ്റകരമാകും.പല വികസിത രാജ്യങ്ങളിലും നിലവിൽ സമാനമായ നിയമമുണ്ട്.
ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ, ഖുശ്ബു സൈഫി എന്നിവരും ഭര്‍ത്താവിൽ നിന്ന് ലൈംഗികാതിക്രമം ഏറ്റ ഒരു സ്ത്രീയുമാണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുള്ളത്. കൂടാതെ തന്നെ ഭാര്യ ബലാത്സംഗം ചെയ്തെന്ന ആരോപണം ഉന്നയിക്കുന്ന ഒരു പുരുഷനും കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Also Read: മെട്രോ തൃക്കാക്കരയിൽ എത്തിക്കാനായി ഹൈബി വാദിച്ചതിന്റെ തെളിവ് വേണോ?; പി രാജീവിനോട് സതീശൻ
അതേസമയം, മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കരുത് എന്ന് ആവശ്യപ്പെട്ട് മൂന്ന് ഹര്‍ജികളെങ്കിലും കോടതിയുടെ പരിഗണനയിലുണ്ട്. പുരുഷന്മാരുടെ സംഘടനകളാണ് ഹര്‍ജിക്കാര്‍. വ്യാജ കേസുകള്‍ വരാൻ സാധ്യതയുണ്ടെന്നും നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.
Also Read: അസാനി ആന്ധ്രാ തീരത്ത്; ചുഴലിക്കാറ്റിൻ്റെ ഗതി മാറി; ശക്തമായ മഴയും കാറ്റും
എന്നാൽ വിഷയം സാമൂഹികാഘാതത്തിന് ഇടയാക്കുമെന്നും സംസ്ഥാന സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം ആരായണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യങ്ങള്‍ തള്ളിയ കോടതി കേസ് നീട്ടിവെക്കണമെന്ന കേന്ദ്രസര്‍ക്കാരിൻ്റെ ആവശ്യവും നിരാകരിച്ചു.
ജസ്റ്റിസ് രാജീവ് ശക്ധേര്‍, സി ഹരി ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുക. വിധി ഹര്‍ജിക്കാര്‍ക്ക് അനുകൂലമാണെങ്കിൽ സ്ത്രീകളുടെ മേൽ ഭര്ത്താക്കന്മാര് ബലം പ്രയോഗിച്ചു നടത്തുന്ന ലൈംഗികബന്ധം കുറ്റകരമാകും.പല വികസിത രാജ്യങ്ങളിലും നിലവിൽ സമാനമായ നിയമമുണ്ട്.
ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ, ഖുശ്ബു സൈഫി എന്നിവരും ഭര്‍ത്താവിൽ നിന്ന് ലൈംഗികാതിക്രമം ഏറ്റ ഒരു സ്ത്രീയുമാണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുള്ളത്. കൂടാതെ തന്നെ ഭാര്യ ബലാത്സംഗം ചെയ്തെന്ന ആരോപണം ഉന്നയിക്കുന്ന ഒരു പുരുഷനും കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Also Read: മെട്രോ തൃക്കാക്കരയിൽ എത്തിക്കാനായി ഹൈബി വാദിച്ചതിന്റെ തെളിവ് വേണോ?; പി രാജീവിനോട് സതീശൻ
അതേസമയം, മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കരുത് എന്ന് ആവശ്യപ്പെട്ട് മൂന്ന് ഹര്‍ജികളെങ്കിലും കോടതിയുടെ പരിഗണനയിലുണ്ട്. പുരുഷന്മാരുടെ സംഘടനകളാണ് ഹര്‍ജിക്കാര്‍. വ്യാജ കേസുകള്‍ വരാൻ സാധ്യതയുണ്ടെന്നും നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.