ന്യൂഡൽഹി: രണ്ടു ദിവസമായി കുറഞ്ഞു വന്ന രാജ്യതലസ്ഥാനത്തെ പുകമഞ്ഞ് ഇന്ന് വീണ്ടും കൂടിയതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴി വെള്ളം തളിച്ച് അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ ഡൽഹി സര്‍ക്കാരിന്‍റെ തീരുമാനം.
ഇന്നു രാവിലെ ഒൻപതുമണിയ്ക്ക് പിഎം 10 - 671 മൈക്രോഗ്രാമും പിഎം 2.5 - 441.7 മൈക്രോഗ്രാമുമായിരുന്നു അന്തരീക്ഷത്തിലെ മലിനീകരണത്തിന്‍റെ ഏകദേശതോത്.ലോധി റോഡ് മേഖലയിൽ പിഎം 10 - 441.7 മൈക്രോഗ്രാമും നോയിഡയിൽ പിഎം 10 - 671 മൈക്രോഗ്രാമുമാണ് നിരക്ക്. തോത് 400 കടന്നാൽ അവസ്ഥ ഗുരുതരമാണെന്നാണ് കണക്കാക്കുക.
ഹെലികോപ്റ്റര്‍ വഴി വെള്ളം തളിക്കാനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഡൽഹി സര്‍ക്കാര്‍ അറിയിച്ചു. കടുത്ത പൊടിയും പുകയുമുള്ള മേഖലകള്‍ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നു രാവിലെ ഒൻപതുമണിയ്ക്ക് പിഎം 10 - 671 മൈക്രോഗ്രാമും പിഎം 2.5 - 441.7 മൈക്രോഗ്രാമുമായിരുന്നു അന്തരീക്ഷത്തിലെ മലിനീകരണത്തിന്‍റെ ഏകദേശതോത്.ലോധി റോഡ് മേഖലയിൽ പിഎം 10 - 441.7 മൈക്രോഗ്രാമും നോയിഡയിൽ പിഎം 10 - 671 മൈക്രോഗ്രാമുമാണ് നിരക്ക്. തോത് 400 കടന്നാൽ അവസ്ഥ ഗുരുതരമാണെന്നാണ് കണക്കാക്കുക.
ഹെലികോപ്റ്റര്‍ വഴി വെള്ളം തളിക്കാനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഡൽഹി സര്‍ക്കാര്‍ അറിയിച്ചു. കടുത്ത പൊടിയും പുകയുമുള്ള മേഖലകള്‍ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.