ആപ്പ്ജില്ല

പ്രധാനമന്ത്രിക്ക് എന്താണു വേണ്ടത്?; സിബിഐ റെയ്ഡിൽ പ്രതിഷേധിച്ച് കെജ്‍രിവാൾ

മന്ത്രിയുടെ വസതിക്കു പുറമെ വകുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിലും റെയ്ഡ് നടത്തിരുന്നു.

Samayam Malayalam 30 May 2018, 4:50 pm
ന്യൂഡൽഹി: സർക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വിദഗ്ധരെ നിയമിക്കുന്നതിൽ നിയമം ലംഘിച്ചെന്നാരോപിച്ച് ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. പബ്ലിക് വേഡ്സ് ഡിപ്പാർട്ട്മെന്റ് ലേക്ക് നടത്തിയ നിയമനങ്ങളുടെ പേരിലായിരുന്നു റെയ്ഡ്.
Samayam Malayalam 486010-modi-kejriwal


ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് എന്താണ് വേണ്ടതെന്ന് കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.

പിഡബ്ല്യുഡി ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരെ എടുത്തതിനാണ് സിബിഐ എന്റെ വീട് റെ‍യ്ഡ് ചെയ്തത്. വിവിധ പദ്ധതികളിൽ നിയോഗിക്കുന്നതിനു വേണ്ടിയാണ് ഇവരെ ജോലിക്കെടുത്തത്. എന്നാൽ സിബിഐ ഇടപെട്ട് എല്ലാവരെയും പറഞ്ഞയച്ചു’– സത്യേന്ദര്‍ ജെയിൻ അവകാശപ്പെട്ടു.

ഡൽഹിയിലെ ആം ആദ്മി മന്ത്രിസഭയിലെ പിഡബ്ല്യുഡി വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയാണ് സത്യേന്ദർ ജെയിൻ. മന്ത്രിയുടെ വസതിക്കു പുറമെ വകുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളിലുൾപ്പെടെ അഞ്ചിടങ്ങളിലും റെയ്ഡ് നടത്തിരുന്നു. നടപടികളുടെ ഭാഗമായി ജെയിനെതിരെ സിബിഐ പുതിയ കേസും റജിസ്റ്റർ ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്