ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാദ്രയെ മാർച്ച് 25വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പട്യാല ഹൌസ് കോടതി. റോബർട്ട് വാദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഫോഴ്സ്മെന്റ് ജയറക്ട്രേറ്റിന്റെ ആവശ്യം. എന്നാൽ അറസ്റ്റ് കോടതി വിലക്കി. ബിക്കാനീർ ഭൂമി തട്ടിപ്പുകേസിൽ വാദ്രയുടെയടക്കം നാലുപേരുടെ സ്വത്ത് വകകൾ നേരത്തെ എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്. ദില്ലി സുഖദേവ് വിഹാറിലെ ഭൂമിയടക്കമാണ് കണ്ടുകെട്ടിയത്. ഈ കേസിൽ വാദ്രയേയും അമ്മയേയും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യംചെയ്തിരുന്നു.
ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചുവിറ്റ വാദ്ര കൊള്ളലാഭമുണ്ടാക്കിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള വകുപ്പുകൾ ചുമത്തിയാണ് വാദ്രക്കെതിരെ കേസെടുത്തിയിരിക്കുന്നത്.
റോബർട്ട് വാദ്രയെ ചോദ്യം ചെയ്തതിനോട് താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഫെബ്രുവരി ആദ്യം ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിന് പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.
ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചുവിറ്റ വാദ്ര കൊള്ളലാഭമുണ്ടാക്കിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള വകുപ്പുകൾ ചുമത്തിയാണ് വാദ്രക്കെതിരെ കേസെടുത്തിയിരിക്കുന്നത്.
റോബർട്ട് വാദ്രയെ ചോദ്യം ചെയ്തതിനോട് താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഫെബ്രുവരി ആദ്യം ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിന് പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.