രാഹുൽ ഗാന്ധിയുടെ വസതിയിൽ പോലീസ്, 'ലൈംഗിക പീഡന' ഇരകളെക്കുറിച്ചുള്ള പരാമർശം 'പണിയായി'
delhi police at rahul gandhi's house: ജോഡോ യാത്രയിലെ പരാമർശം അന്വേഷിക്കാൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ പോലീസ്. ലൈംഗീക പീഡനത്തിന് ഇരയായെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അന്വേഷിക്കാനാണ് പോലീസ് എത്തിയത്.
ഹൈലൈറ്റ്:
- ലൈംഗീക പീഡന ഇരകളെ കുറിച്ചുള്ള പരാമർശം അന്വേഷിക്കാനാണ് പോലീസ് എത്തിയത്.
- മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല.
- ഇരകൾക്ക് നീതി വാങ്ങിക്കൊടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് പോലീസ്.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ലൈംഗിക പീഡന ഇരകളെ കുറിച്ച് പരാമർശിക്കാനാണ് പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയത്. പരാമർശവുമായി ബന്ധപ്പെട്ട് നേരത്തെ മൊഴി നൽകാൻ ഡൽഹി പോലീസ് രാഹുൽ ഗന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മാർച്ച് 15ന് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധി മറുപടി ഒന്നും നൽകിയിരുന്നില്ല. പിന്നീട് വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു എന്നാണ് പോലീസ് അറിയിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് വിവരങ്ങൾ അറിയാൻ പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നു എന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
45 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിവരങ്ങൾ തേടാൻ എത്തിയിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിമർശനം. അതേസമയം അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ആദാനി വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രസംഗിച്ചതാണ് ഇതിന് പ്രകോപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രതികരണം. ജനുവരി 30-ന് ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയത്. യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇരയായവർക്ക് നീതി നേടി കൊടുക്കാനാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.
Read Latest National News and Malayalam News
45 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിവരങ്ങൾ തേടാൻ എത്തിയിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിമർശനം. അതേസമയം അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ആദാനി വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രസംഗിച്ചതാണ് ഇതിന് പ്രകോപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രതികരണം. ജനുവരി 30-ന് ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയത്. യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇരയായവർക്ക് നീതി നേടി കൊടുക്കാനാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.
Read Latest National News and Malayalam News