ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയിൽ അക്രമം നടത്തിയവർക്കെതിരെ ഡൽഹി പോലീസ് യുഎപിഎ ചുമത്തി. പത്രക്കുറിപ്പിലൂടെ ഡൽഹി പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read: പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്ന് ബോംബെ കോടതി
റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയിലും ചെങ്കോട്ടയിലും നടന്ന സംഭവങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. വ്യക്തികളുടെയും സംഘടനകളുടെയും പങ്കാളിത്തം അന്വേഷണ പരിധിയിലുണ്ട്. രാജ്യത്തിന് പുറത്തുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമത്തിൽ പങ്കെടുത്തവർ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
സമരം ചെയ്യുന്ന കർഷകരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ യുപി പോലീസ് ആരംഭിച്ചു. യുപിയുടെ അതിർത്തി പ്രദേശമായ ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരോട് എത്രയും വേഗം റോഡുകളിൽ നിന്നും ഒഴിയണമെന്ന് പോലീസ് നിർദേശം നൽകി. ഇവിടേക്കുള്ള വെള്ളവും വൈദ്യുതിയും സർക്കാർ വിച്ഛേദിച്ചു. കളക്ടറുടെ ഉത്തരവിനെത്തുടർന്നാണിത്.
Also Read: ചെങ്കോട്ടയിൽ നടന്നതെന്ത്? ഒളിവിൽ കഴിയുന്നതിനിടെ വീഡിയോയുമായി ദീപ് സിദ്ദു, കർഷകരെ കുറ്റപ്പെടുത്തി താരം
താൻ ബുള്ളറ്റുകളെ നേരിടാൻ തയ്യാറാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
സമരവേദിക്കു സമീപത്തെ സിസിടിവികൾ പോലീസ് നീക്കിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ കനക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമരം അവസാനിപ്പിക്കുകയോ റോഡുകളിൽ നിന്നും പിൻവാങ്ങുകയോ ചെയ്യണമെന്നാണ് യുപി പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കർഷകരോട് സമരവേദിക്ക് സമീപത്തേക്ക് എത്താൻ സമര നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയിലും ചെങ്കോട്ടയിലും നടന്ന സംഭവങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. വ്യക്തികളുടെയും സംഘടനകളുടെയും പങ്കാളിത്തം അന്വേഷണ പരിധിയിലുണ്ട്. രാജ്യത്തിന് പുറത്തുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമത്തിൽ പങ്കെടുത്തവർ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
സമരം ചെയ്യുന്ന കർഷകരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ യുപി പോലീസ് ആരംഭിച്ചു. യുപിയുടെ അതിർത്തി പ്രദേശമായ ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരോട് എത്രയും വേഗം റോഡുകളിൽ നിന്നും ഒഴിയണമെന്ന് പോലീസ് നിർദേശം നൽകി. ഇവിടേക്കുള്ള വെള്ളവും വൈദ്യുതിയും സർക്കാർ വിച്ഛേദിച്ചു. കളക്ടറുടെ ഉത്തരവിനെത്തുടർന്നാണിത്.
Also Read: ചെങ്കോട്ടയിൽ നടന്നതെന്ത്? ഒളിവിൽ കഴിയുന്നതിനിടെ വീഡിയോയുമായി ദീപ് സിദ്ദു, കർഷകരെ കുറ്റപ്പെടുത്തി താരം
താൻ ബുള്ളറ്റുകളെ നേരിടാൻ തയ്യാറാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
സമരവേദിക്കു സമീപത്തെ സിസിടിവികൾ പോലീസ് നീക്കിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ കനക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമരം അവസാനിപ്പിക്കുകയോ റോഡുകളിൽ നിന്നും പിൻവാങ്ങുകയോ ചെയ്യണമെന്നാണ് യുപി പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കർഷകരോട് സമരവേദിക്ക് സമീപത്തേക്ക് എത്താൻ സമര നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.