ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിനെ ആത്മഹത്യയിലേക്ക് നയിച്ചത് മാനസിക പീഡനമെന്ന് ഡൽഹി പോലീസ്. ഇന്നലെ കോടതിയിൽ നടന്ന വാദത്തിനിടെയാണ് ഡൽഹി പോലീസ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പാകിസ്ഥാനിലെ മാധ്യമപ്രവർത്തക മെഹർ തരാറുമായി ശശി തരൂരിന് ഉണ്ടായിരുന്ന ബന്ധവും മാനസിക പീഡനവും സുനന്ദയെ തളർത്തിയെന്നും അതെ തുടർന്ന് ആത്മഹത്യ ചെയ്‌തെന്നുമാണ് ഡൽഹി പോലീസിന്റെ കണ്ടെത്തൽ.
മെഹർ തരാറുമായി ശശി തരൂരിന് ഉണ്ടായിരുന്ന ബന്ധം സുനന്ദയെ ഏറെ ബാധിച്ചിരുന്നു. ഇത് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴാനും ഇടയാക്കി. ശശി തരൂർ സുനന്ദ പുഷ്‌കർ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ്. മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വയാണ് ശശി തരൂരിന് വേണ്ടി ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തയും ഹാജരായി. ഈ മാസം 31 ന് കേസിൽ വീണ്ടും വാദം തുടരും.
'ലില്ലി പൂക്കളായിരുന്നു അവൾക്ക് ഇഷ്ടം'; സുനന്ദയുടെ പിറന്നാൾ ദിനത്തിൽ തരൂർ
ശശി തരൂരിൽ നിന്ന് സുനന്ദ മാനസിക പീഡനം അനുഭവിച്ചിരുന്നു എന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഇന്നലെ ഹാജരാക്കി. സുനന്ദ സുഹൃത്തും മാധ്യമപ്രവർത്തകയുമായ നളിനി സിങ്ങുമായി സംസാരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
സുനന്ദയും തന്നോട് ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങൾ നളിനി സിങ്ങും വ്യക്തമാക്കി. കരഞ്ഞുകൊണ്ടാണ് സുനന്ദ സംസാരിച്ചത്. മെഹർ തരാറിനോടും ശശി തരൂരിനോടും പകരം വീട്ടണമെന്ന് സുനന്ദ ഉറപ്പിച്ചിരുന്നു. അവർ കരഞ്ഞുകൊണ്ടാണ് ഫോണിൽ സംസാരിച്ചത്. താൻ സുനന്ദയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നെനും നളിനി സിങ് വെളിപ്പെടുത്തി. സുനന്ദ പുഷ്‍കർ വീട്ടിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. അതിനാലാണ് അവർ ലീല ഹോട്ടലിൽ തങ്ങിയത്.
തനിക്കെതിരായ കുറ്റപത്രം അപഹാസ്യമെന്ന് ശശി തരൂര്‍
ശശി തരൂരും മെഹർ തരാറും തമ്മിൽ അയച്ച സന്ദേശങ്ങളുടെയും ഈമെയിലുകളുടെയും പകർപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഏറെ പ്രിയപ്പെട്ടവളെ എന്നാണ് മെഹറിനെ ശശി തരൂർ അഭിസംബോധന ചെയ്തത്. ഇത് അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് സുനന്ദയുടെ മരണം സംഭവിച്ചിരിക്കുന്നത്. കൂടാതെ, അന്വേഷണസംഘത്തെ കുഴക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളാണ്. കൈകളിലും കാലിലും കൈമുട്ടുകളിലുമായി 15 ഓളം മുറിവുകൾ സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. ഈ പാടുകൾ എങ്ങനെയുണ്ടായെന്നും അന്വേഷണം നടക്കുകയാണ്.
സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യംതേടി
മെഹർ തരാറുമായി ശശി തരൂരിന് ഉണ്ടായിരുന്ന ബന്ധം സുനന്ദയെ ഏറെ ബാധിച്ചിരുന്നു. ഇത് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴാനും ഇടയാക്കി. ശശി തരൂർ സുനന്ദ പുഷ്‌കർ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ്. മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വയാണ് ശശി തരൂരിന് വേണ്ടി ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തയും ഹാജരായി. ഈ മാസം 31 ന് കേസിൽ വീണ്ടും വാദം തുടരും.
'ലില്ലി പൂക്കളായിരുന്നു അവൾക്ക് ഇഷ്ടം'; സുനന്ദയുടെ പിറന്നാൾ ദിനത്തിൽ തരൂർ
ശശി തരൂരിൽ നിന്ന് സുനന്ദ മാനസിക പീഡനം അനുഭവിച്ചിരുന്നു എന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഇന്നലെ ഹാജരാക്കി. സുനന്ദ സുഹൃത്തും മാധ്യമപ്രവർത്തകയുമായ നളിനി സിങ്ങുമായി സംസാരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
സുനന്ദയും തന്നോട് ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങൾ നളിനി സിങ്ങും വ്യക്തമാക്കി. കരഞ്ഞുകൊണ്ടാണ് സുനന്ദ സംസാരിച്ചത്. മെഹർ തരാറിനോടും ശശി തരൂരിനോടും പകരം വീട്ടണമെന്ന് സുനന്ദ ഉറപ്പിച്ചിരുന്നു. അവർ കരഞ്ഞുകൊണ്ടാണ് ഫോണിൽ സംസാരിച്ചത്. താൻ സുനന്ദയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നെനും നളിനി സിങ് വെളിപ്പെടുത്തി. സുനന്ദ പുഷ്‍കർ വീട്ടിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. അതിനാലാണ് അവർ ലീല ഹോട്ടലിൽ തങ്ങിയത്.
തനിക്കെതിരായ കുറ്റപത്രം അപഹാസ്യമെന്ന് ശശി തരൂര്‍
ശശി തരൂരും മെഹർ തരാറും തമ്മിൽ അയച്ച സന്ദേശങ്ങളുടെയും ഈമെയിലുകളുടെയും പകർപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഏറെ പ്രിയപ്പെട്ടവളെ എന്നാണ് മെഹറിനെ ശശി തരൂർ അഭിസംബോധന ചെയ്തത്. ഇത് അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് സുനന്ദയുടെ മരണം സംഭവിച്ചിരിക്കുന്നത്. കൂടാതെ, അന്വേഷണസംഘത്തെ കുഴക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളാണ്. കൈകളിലും കാലിലും കൈമുട്ടുകളിലുമായി 15 ഓളം മുറിവുകൾ സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. ഈ പാടുകൾ എങ്ങനെയുണ്ടായെന്നും അന്വേഷണം നടക്കുകയാണ്.
സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യംതേടി