ആപ്പ്ജില്ല

വാക്‌സിൻ ലഭ്യമാകുന്നതുവരെ സ്‌കൂളുകൾ തുറക്കില്ല; സാധ്യതകൾ വിശദീകരിച്ച് സർക്കാർ, നിലപാടറിയിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുന്നതിനിടെയാണ് സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ആണ് ഇക്കാര്യം പറഞ്ഞത്

Samayam Malayalam 26 Nov 2020, 8:17 pm
ന്യൂഡൽഹി: കൊവിഡ്-19 കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് ഡൽഹി സർക്കാർ. കൊവിഡിനെതിരെ വാക്‌സിൻ ലഭ്യമാകുന്നതുവരെ സ്‌കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also read: ഭീഷണി കേരളത്തിനും? കണക്കുകളിൽ ഞെട്ടിച്ച് ഈ ആറ് സംസ്ഥാനങ്ങൾ, ആശങ്കപ്പെടുത്തി ഡൽഹിയിലെ കൊവിഡ് മരണങ്ങൾ

നിലവിലെ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതിൽ ആലോചനയില്ല. സാഹചര്യങ്ങൾ നിയന്ത്രണത്തിലാകുമോ എന്ന് വ്യക്തമല്ല. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ സ്‌കൂളുകൾ തുറക്കാൻ പദ്ധതിയില്ല. വൈകാതെ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പത്രസമ്മേളനത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ഒരാഴ്‌ചയായി ഡൽഹിയിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ്. ബുധനാഴ്‌ച മാത്രം അയ്യായിരത്തിന് മുകളിലാണ് പുതിയ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ശതമാണ് നിലവിൽ. രണ്ടാഴ്‌ചയോളം അ‍ഞ്ച് ശതമാനമോ അതില്‍ കുറവോ ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് നിലനിര്‍ത്താനായാല്‍ കൊവിഡ് തിരിച്ചടിയിൽ നിന്ന് കരകയറിത്തുടങ്ങിയെന്നാണ് നിഗമനം.

Also read: തീവ്രവാദികളും നാഥുറാമും പാർലമെന്റിൽ ഇരുന്നാലും കർഷകരെ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കില്ല; കൊള്ളാം മോദി ജീ; കുനാൽ കമ്ര

രാജ്യത്ത് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകളിൽ 60 ശതമാനവും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേരളം, മഹാരാഷ്‌ട്ര, ഡൽഹി സംസ്ഥാനങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം കേസസ് പെര്‍ മില്ല്യണ്‍ കണക്കില്‍ ഡല്‍ഹിയാണ് മുന്‍പന്തിയില്‍. 10 ലക്ഷത്തില്‍ 29,169 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിതരായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്