ആപ്പ്ജില്ല

ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം; അനാവശ്യമെന്ന് ഗഡ്‍കരി

നവംബര്‍ നാലുമുതല്‍ 15 വരെയാണ് ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണമേര്‍പ്പെടുത്തുന്നത്

Samayam Malayalam 13 Sept 2019, 3:14 pm
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുന്നു. നവംബര്‍ നാലുമുതല്‍ 15 വരെയായിരിക്കും നിയന്ത്രണം.
Samayam Malayalam arvind kejriwal.


ഒറ്റസംഖ്യയില്‍ നമ്പറുള്ള വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട സംഖ്യാ നമ്പറുള്ള വാഹനങ്ങള്‍ അടുത്ത ദിവസവും നിരത്തിലിറങ്ങുന്ന രീതിയാണ് നടപ്പാക്കുന്നത്. ഡല്‍ഹിയില്‍ മൂന്നാം തവണയാണ് ഈ രീതി നടപ്പാക്കുന്നത്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികളാണ് എ.എ.പി. സര്‍ക്കാര്‍ നടപ്പാക്കുകയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വന്‍തോതില്‍ മാസ്‍കുകള്‍ നല്‍കാനും പദ്ധതിയുണ്ട്.

അയല്‍ സംസ്ഥാനങ്ങളില്‍ കാടുകള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ അന്തരീക്ഷം മലിനമാകാന്‍ പ്രധാന കാരണമെന്നും ഇവിടെ ജനങ്ങള്‍ വിഷവായു ശ്വസിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും കെജ്‍രിവാള്‍ പറഞ്ഞു.

അതേസമയം, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുന്ന അനാവശ്യമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ച റോഡില്‍ എ.എ.പി. സര്‍ക്കാര്‍ നിയന്ത്രണമേല്‍പ്പെടുത്തേണ്ടതില്ല. രണ്ടുവര്‍ഷത്തിനകം ഡല്‍ഹിയെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ടെന്നും ഗഡ്‍കരി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്