ന്യൂഡൽഹി: ഡൽഹിയിൽ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ശനിയാഴ്ച മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുന്നത്. ഇതിനായുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. '18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന് നല്കാന് ഡൽഹി സര്‍ക്കാര്‍ തീരുമാനിച്ചു. 1.34 കോടി ഡോസ് വാക്സിന് വാങ്ങാനുള്ള അനുമതി ഇന്ന് ഞങ്ങൾ നല്കി. വാക്സിൻ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും എത്രയും വേഗത്തിൽ ജനങ്ങൾക്ക് നൽകുകയും ചെയ്യും' വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള് പറഞ്ഞു.
Also Read : കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ; കടകൾ രാവിലെ 10 മണി വരെ, നിയന്ത്രണങ്ങൾ ഇങ്ങനെ
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലാകും 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുക എന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നവർ പണം നൽകേണ്ടി വരും. സംസ്ഥാന സർക്കാരുകൾക്ക് വാക്സിൻ നൽകുന്ന വിലയിൽ കുറവ് വരുത്തണമെന്നും കെജ്രിവാള് വാക്സിൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്സിന് നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി. 22,933 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം ഇവിടെ റിപ്പോർട്ട് ചെയ്തത്. 350 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.
Also Read : കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ; കടകൾ രാവിലെ 10 മണി വരെ, നിയന്ത്രണങ്ങൾ ഇങ്ങനെ
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലാകും 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുക എന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നവർ പണം നൽകേണ്ടി വരും. സംസ്ഥാന സർക്കാരുകൾക്ക് വാക്സിൻ നൽകുന്ന വിലയിൽ കുറവ് വരുത്തണമെന്നും കെജ്രിവാള് വാക്സിൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്സിന് നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി. 22,933 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം ഇവിടെ റിപ്പോർട്ട് ചെയ്തത്. 350 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.