ന്യൂഡൽഹി: സാഹചര്യങ്ങൾ പരിശോധിക്കാൻ സാധാരണക്കാരൻ്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാർ മർദിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് ഇതേ ആശുപത്രിയിൽ നിന്നുമുണ്ടായ അനുഭവം മന്ത്രി പരസ്യമാക്കിയത്.
ആശുപത്രിയിലെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ രോഗിയുടെ വേഷത്തിൽ എത്തിയ തന്നെ ഗേറ്റിൽവച്ച് സുരക്ഷാ ജീവനക്കാരൻ തല്ലുകയും മർദിക്കുകയും ചെയ്തു. സാധാരണക്കാരൻ്റെ വേഷത്തിൽ എത്തിയ താൻ ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ആശുപത്രി ജീവനക്കാർ അധിക്ഷേപിക്കുകയും ചെയ്തു. മകന് സ്ട്രെച്ചർ ലഭ്യമാക്കാൻ ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസുകാരിയായ സ്ത്രീയെ കാണാനും സാധിച്ചു. ഒരാൾ പോലും അവരെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. താൻ നേരിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവച്ചിരുന്നു. വിവരമറിഞ്ഞ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്ത സുരക്ഷാ ജീവനക്കാരനെതിരെ നടപടിയുണ്ടായോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് കേന്ദ്ര മന്ത്രി നൽകിയത്. വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്ട്രെച്ചറുകളും മറ്റ് വൈദ്യസഹായങ്ങളു ലഭ്യമാകാൻ നിരവധി രോഗികൾ ബുദ്ധിമുട്ട് നേരിടുന്നതായും കണ്ടു. 1,500 ജീവനക്കാർ ആശുപത്രിയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരാൾ പോലും വൃദ്ധയെ സഹായിക്കാൻ എത്താതിരുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചു. ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫുകളും മറ്റ് ജീവനക്കാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അവർ ഒരു ടീമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാധാരണക്കാരൻ്റെ വേഷത്തിൽ ആശുപത്രിയിലെത്തിയത് എന്നാണെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.
ആശുപത്രിയിലെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ രോഗിയുടെ വേഷത്തിൽ എത്തിയ തന്നെ ഗേറ്റിൽവച്ച് സുരക്ഷാ ജീവനക്കാരൻ തല്ലുകയും മർദിക്കുകയും ചെയ്തു. സാധാരണക്കാരൻ്റെ വേഷത്തിൽ എത്തിയ താൻ ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ആശുപത്രി ജീവനക്കാർ അധിക്ഷേപിക്കുകയും ചെയ്തു. മകന് സ്ട്രെച്ചർ ലഭ്യമാക്കാൻ ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസുകാരിയായ സ്ത്രീയെ കാണാനും സാധിച്ചു. ഒരാൾ പോലും അവരെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. താൻ നേരിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവച്ചിരുന്നു. വിവരമറിഞ്ഞ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്ത സുരക്ഷാ ജീവനക്കാരനെതിരെ നടപടിയുണ്ടായോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് കേന്ദ്ര മന്ത്രി നൽകിയത്. വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്ട്രെച്ചറുകളും മറ്റ് വൈദ്യസഹായങ്ങളു ലഭ്യമാകാൻ നിരവധി രോഗികൾ ബുദ്ധിമുട്ട് നേരിടുന്നതായും കണ്ടു. 1,500 ജീവനക്കാർ ആശുപത്രിയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരാൾ പോലും വൃദ്ധയെ സഹായിക്കാൻ എത്താതിരുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചു. ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫുകളും മറ്റ് ജീവനക്കാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അവർ ഒരു ടീമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാധാരണക്കാരൻ്റെ വേഷത്തിൽ ആശുപത്രിയിലെത്തിയത് എന്നാണെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.