ന്യൂഡൽഹി: വ്യാപനശേഷി കൂടിയ കൊറോണ വൈറസ് ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനിടെ പുതിയ വിശദീകരണവുമായി വിദഗ്ധൻ. കൊവിഡിൻ്റെ മുന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമാകുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് രാജ്യത്തെ പ്രധാന ഡോക്ടർമാരിൽ ഒരാളും ജീനോ സീക്വൻസിങ് രംഗത്തെ പ്രമുഖനുമായ ഡോ. അനുരാഗ് അഗർവാൾ.
കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമാകുമെന്ന റിപ്പോർട്ടുകൾ ശക്തമായിരിക്കെയാണ് പുതിയ വാദം പുറത്തുവന്നത്. ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ ഉയർന്ന തോതിൽ നിലനിന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പഠനമാണ് പുതിയ നിഗമനങ്ങൾക്ക് അടിസ്ഥാനം. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ നിന്ന് ശേഖരിച്ച 3,500 സമ്പിളുകൾ ജൂണിൽ ജീനോ സീക്വൻസിങ് നടത്തിയിരുന്നു. ഇതിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെങ്കിലും ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നുവെന്നും അനുരാഗ് അഗർവാൾ എൻഡിടിവിയോട് പറഞ്ഞു.
കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന പ്രദേശങ്ങളിൽ പോലും ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ സാന്നിധ്യം കുറവായിരുന്നു. ഡെൽറ്റയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കൊവിഡ് രണ്ടാം തരംഗം അവസാനിപ്പിച്ചിട്ടില്ലെന്നും അതിന് മുൻപ് തന്നെ കൊവിഡിൻ്റെ മൂന്നാം തരംഗത്തെ കുറിച്ച് ആശങ്കാകുലരാകുകയാണ്. ഡെൽറ്റയേക്കാൾ മാരകമാണ് ഡെൽറ്റ പ്ലസ് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
അതേസമയം, വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജൂൺ 22ന് പുറത്തിറക്കിയ കൊവിഡ് പ്രതിവാര എപ്പിഡെമിയോളജിക്കല്‍ അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണെന്നാണ് റിപ്പോർട്ട്. കൊവിഡ് വൈറസിന്റെ ആല്‍ഫാ വകഭേദം 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ബീറ്റ വകഭേദം 119 രാജ്യങ്ങളിലും ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.
കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമാകുമെന്ന റിപ്പോർട്ടുകൾ ശക്തമായിരിക്കെയാണ് പുതിയ വാദം പുറത്തുവന്നത്. ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ ഉയർന്ന തോതിൽ നിലനിന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പഠനമാണ് പുതിയ നിഗമനങ്ങൾക്ക് അടിസ്ഥാനം. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ നിന്ന് ശേഖരിച്ച 3,500 സമ്പിളുകൾ ജൂണിൽ ജീനോ സീക്വൻസിങ് നടത്തിയിരുന്നു. ഇതിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെങ്കിലും ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നുവെന്നും അനുരാഗ് അഗർവാൾ എൻഡിടിവിയോട് പറഞ്ഞു.
കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന പ്രദേശങ്ങളിൽ പോലും ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ സാന്നിധ്യം കുറവായിരുന്നു. ഡെൽറ്റയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കൊവിഡ് രണ്ടാം തരംഗം അവസാനിപ്പിച്ചിട്ടില്ലെന്നും അതിന് മുൻപ് തന്നെ കൊവിഡിൻ്റെ മൂന്നാം തരംഗത്തെ കുറിച്ച് ആശങ്കാകുലരാകുകയാണ്. ഡെൽറ്റയേക്കാൾ മാരകമാണ് ഡെൽറ്റ പ്ലസ് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
അതേസമയം, വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജൂൺ 22ന് പുറത്തിറക്കിയ കൊവിഡ് പ്രതിവാര എപ്പിഡെമിയോളജിക്കല്‍ അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണെന്നാണ് റിപ്പോർട്ട്. കൊവിഡ് വൈറസിന്റെ ആല്‍ഫാ വകഭേദം 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ബീറ്റ വകഭേദം 119 രാജ്യങ്ങളിലും ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.