ആപ്പ്ജില്ല

ഡിഐജി പീഡിപ്പിച്ച 17കാരിയെ ഉദ്ധവിൻ്റെ ഡ്രൈവർ ഭീഷണിപ്പെടുത്തി; നടപടിയെടുത്ത് മുഖ്യമന്ത്രി

മോട്ടോർ ട്രാൻസ്പോർട്ട് (പുനെ) ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറലായ നിഷികാന്താണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ സംഭവത്തിലാണ് പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകിയത്.

Samayam Malayalam 9 Jan 2020, 1:52 pm
മുംബൈ: ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാദത്തിലായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഡ്രൈവറെ ജോലിയിൽ നിന്നും നീക്കി. 17കാരിയായ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സംഘത്തിൽ നിന്നും ഇയാളെ നീക്കിയത്.
Samayam Malayalam ud
ഡ്രൈവർക്കെതിരെ നടപടിയുമായി ഉദ്ധവ്


Also Read: വധശിക്ഷയ്‌ക്ക് ദിവസങ്ങൾ മാത്രം; വിനയ് കുമാർ ശർമ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചു

മോട്ടോർ ട്രാൻസ്പോർട്ട് (പുനെ) ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ (ഡിഐജി) നിഷികാന്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ നിയമപരമായ നീക്കങ്ങളുമായി പെൺകുട്ടിയുടെ കുടുംബം മുന്നോട്ട് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡ്രൈവറും പോലീസ് കോൺസ്‌റ്റബിളുമായ ദിൻകർ സാൽവെ പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ച ഡിഐജിയുടെ മുൻകൂർ ജാമ്യാപേക്ഷ പൻവെൽ സെഷൻസ് കോടതി പരിഗണിച്ചിരുന്നു. അന്നേ ദിവസം കോടതിയിലെത്തിയ പെൺകുട്ടിയെയും കുടുംബത്തെയും ദിൻകർ സാൽവെ പരസ്യമായി ഭീഷണിപ്പെടുത്തി. കേസിൽ നിന്ന് പിന്മാറണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Also Read: വിൽസണെ വെടിവെച്ചത് തീവ്രവാദബന്ധമുള്ളവരെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി സംസ്ഥാനങ്ങൾ

പിന്നാലെ ദിൻകറിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി തലേജ പൊലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയും കുടുംബവും പരാതി നൽകി.

ഇതോടെയാണ് ദിനകറെ മുഖ്യമന്ത്രിയുടെ സംഘത്തിൽ നിന്നും പുറത്താക്കിയത്. താക്കറെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ദിൻകർ. വളരെക്കാലം ശിവസേന സ്ഥാപകൻ ബാലസാഹേബ് താക്കറെയുടെ സുരക്ഷയുടെ ഭാഗമായിരുന്നു. മുൻപ് നിഷികാന്തിന് കീഴിൽ ദിൻകർ ജോലി ചെയ്‌തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്