ആപ്പ്ജില്ല

മോദിയുടെ പരീക്ഷ പേ ചര്‍ച്ചയിൽ ദളിത് വിദ്യാര്‍ത്ഥികളോട് വിവേചനം

ഹിമാചലിൽ ദളിത് വിദ്യാര്‍ത്ഥികള്‍ പരിപാടി കണ്ടത് കുതികാലയത്തിൽ വെച്ച്

TNN 19 Feb 2018, 12:25 pm
ന്യൂഡൽഹി: വാര്‍ഷികപരീക്ഷകള്‍ക്കിടെയിൽ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരീക്ഷ പേ ചര്‍ച്ച ദളിത് വിദ്യാര്‍ത്ഥികള്‍ കണ്ടത് കുതികകളെ കെട്ടുന്ന സ്ഥലത്തിരുന്നെന്ന് ആക്ഷേപം. ഹിമാചൽ പ്രദേശിലെ സ്കൂളിലാണ് ദളിത് വിദ്യാര്‍ത്ഥികളോടു വിവേചനം കാണിച്ചത്.
Samayam Malayalam discrimination against dalit students during pariksha par charcha
മോദിയുടെ പരീക്ഷ പേ ചര്‍ച്ചയിൽ ദളിത് വിദ്യാര്‍ത്ഥികളോട് വിവേചനം


കുളു ജില്ലയിലെ ചേസ്ത എന്ന ഗ്രാമത്തിലാണ് കുതിരകളെ കെട്ടുന്നതിനായി നിര്‍മിച്ചിരുന്ന സ്ഥലത്തിരുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ പ്രഭാഷണം കേട്ടത്. സംഭവത്തെത്തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ സ്കൂളിനും അധ്യാപികമായ മെഹര്‍ ചന്ദിനുമെതിരെ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി.

നിങ്ങള്‍ക്ക് കാണാനായി പുറത്ത് ടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കുട്ടികളെ മറ്റ് കുട്ടികളിൽ നിന്ന് മാറ്റിയെന്നും കുതിരയെ കെട്ടുന്ന സ്ഥലത്തിരുത്തിയ കുട്ടികളോട് പരിപാടി കഴിയും വരെ അവിടെ നിന്ന് പോകരുതെന്ന് നിര്‍ദേശിച്ചെന്നുമാണ് പരാതി.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസമന്ത്രി സുരേഷ് ഭരത്വാജ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്