ന്യൂഡൽഹി: ബംഗാളിന്റെ പേര് 'ബംഗ്ലാ' എന്നാക്കിമാറ്റുന്നതിൽ നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിർദ്ദേശത്തോട് അനുകൂലമായാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും മമത പറഞ്ഞു. ദുർഗാ പൂജയ്ക്ക് ശേഷം പ്രധാനമന്ത്രിയെ ബംഗാളിലേക്ക് ക്ഷിണിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
ഡല്‍ഹിയിലെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫീസ് സര്‍ക്കാര്‍ വഹിക്കും
ബംഗാളിന്റെ വികസന കാര്യത്തെക്കുറിച്ചാണ് തങ്ങൾ കൂടുതലായും ചർച്ച നടത്തിയത്. ബംഗാളിലെ ജിഡിപി വളർച്ച 12.8 ശതമാനമാണെന്നും ഇത് രാജ്യത്ത് ഒന്നാമതാണെന്നും മമത പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി 13,500 കോടി ചോദിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി.
രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു; യുവാക്കളുടെ ആരോഗ്യം അപകടത്തിലെന്ന് കേന്ദ്രം
സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ മറ്റ് പേരുകൾ നിർദ്ദേശിക്കാനും അവസരമുണ്ട്. ദീർഘകാലമായി ഇക്കാര്യത്തെപ്പറ്റി തങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും മമത പറഞ്ഞു. ബജറ്റ് സെഷൻ വേളയിൽ തൃണമൂൽ എംപി സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചെങ്കിലും കേന്ദ്രം വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇപ്പോൾ മോദി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മമത പറഞ്ഞു. മോദി രണ്ടാം തവണ അധികാരത്തിൽ എത്തിയ ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ
രാഷ്ട്രീയ വൈര്യം മാറ്റിവെച്ച് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് മമത പറഞ്ഞു.
ഡല്‍ഹിയിലെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫീസ് സര്‍ക്കാര്‍ വഹിക്കും
ബംഗാളിന്റെ വികസന കാര്യത്തെക്കുറിച്ചാണ് തങ്ങൾ കൂടുതലായും ചർച്ച നടത്തിയത്. ബംഗാളിലെ ജിഡിപി വളർച്ച 12.8 ശതമാനമാണെന്നും ഇത് രാജ്യത്ത് ഒന്നാമതാണെന്നും മമത പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി 13,500 കോടി ചോദിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി.
രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു; യുവാക്കളുടെ ആരോഗ്യം അപകടത്തിലെന്ന് കേന്ദ്രം
സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ മറ്റ് പേരുകൾ നിർദ്ദേശിക്കാനും അവസരമുണ്ട്. ദീർഘകാലമായി ഇക്കാര്യത്തെപ്പറ്റി തങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും മമത പറഞ്ഞു. ബജറ്റ് സെഷൻ വേളയിൽ തൃണമൂൽ എംപി സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചെങ്കിലും കേന്ദ്രം വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇപ്പോൾ മോദി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മമത പറഞ്ഞു. മോദി രണ്ടാം തവണ അധികാരത്തിൽ എത്തിയ ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ
രാഷ്ട്രീയ വൈര്യം മാറ്റിവെച്ച് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് മമത പറഞ്ഞു.