ചെന്നൈ: മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമനടപടിയുമായി ഡിഎംകെ. പുതിയ സംവരണനിയമം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെയാണ് സമീപിച്ചത്. പുതിയ സംവരണനയം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍ എസ് ഭാരതിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംവരണത്തിനെതിരെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘടന സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിഎംകെയുടെ ഹര്‍ജി. പാര്‍ട്ടിയുടെ ഒരേ ഒരു എംപിയായ കനിമൊഴി രാജ്യസഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു.
എട്ടുലക്ഷം രൂപയിൽ താഴെ വാര്‍ഷികവരുമാനമുള്ള മുന്നോക്ക സമുദായങ്ങളിൽ പെടുന്നവര്‍ക്ക് സംവരണം നല്‍കാൻ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ സര്‍ക്കാര്‍ നയം. മൊത്തം സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക സംവരണത്തിനുള്ള 10 ശതമാനം കൂടി ചേര്‍ന്ന് 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നോക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഈ വര്‍ഷം തന്നെ സാമ്പത്തികസംവരണം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എട്ടുലക്ഷം രൂപയിൽ താഴെ വാര്‍ഷികവരുമാനമുള്ള മുന്നോക്ക സമുദായങ്ങളിൽ പെടുന്നവര്‍ക്ക് സംവരണം നല്‍കാൻ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ സര്‍ക്കാര്‍ നയം. മൊത്തം സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക സംവരണത്തിനുള്ള 10 ശതമാനം കൂടി ചേര്‍ന്ന് 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നോക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഈ വര്‍ഷം തന്നെ സാമ്പത്തികസംവരണം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.