ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ നാലിന് രാജാജി ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ പുലര്‍ച്ചെ ഒരുമണിവരെ മൃതദേഹം സൂക്ഷിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ അന്തിമോപചാരമർപ്പിക്കാൻ ചെന്നൈയിൽ എത്തും. മറീനബീച്ചിൽ സംസ്കാരം നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഇതിന് അനുമതി നിഷേധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ അന്തിമോപചാരമർപ്പിക്കാൻ ചെന്നൈയിൽ എത്തും. മറീനബീച്ചിൽ സംസ്കാരം നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഇതിന് അനുമതി നിഷേധിച്ചിരുന്നു.