ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വാഗ്ദാനങ്ങളുമായി ഡിഎംകെ. വീട്ടമ്മമാർക്ക് 1000 രൂപ മാസശമ്പളം നൽകും. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷൻ നൽകും. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നൽകുമെന്നും ഡിഎംകെ പ്രഖ്യാപിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തമിഴ്നാടിൻ്റെ വികസനം ലക്ഷ്യമാക്കി പത്ത് വർഷത്തെ കർമ പരിപാടികളാണ് പ്രതിപക്ഷ നേതാവും അധ്യക്ഷനുമായ എംകെ സ്റ്റാലിൻ പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ അധികാരത്തിലെത്തിയാൽ റേഷൻ കാർഡിൽ വീട്ടമ്മ എന്ന് വ്യക്തമാക്കിയിരിക്കുന്ന എല്ലാ സ്ത്രീകൾക്കും 1000 രൂപ മാസശമ്പളം നൽകുമെന്ന് ഡിഎംകെ വ്യക്തമാക്കുന്നു.
ദാരിദ്രരേഖലയിൽ താഴെയുള്ളവർക്ക് കൂടുതൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും ഭക്ഷ്യകിറ്റ് നൽകും. വീടുകൾ ഇല്ലാത്തവർക്കായി 20 ലക്ഷം വീടുകൾ വീടുകൾ സംസ്ഥാനത്ത് നിർമ്മികും. അർഹമായവർക്കാകും വീട് നൽകുക. പിന്നാക്കവിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും. സംസ്ഥാനത്ത് പുതിയതായി പത്ത് ലക്ഷം തൊഴിലവസരങ്ങൾ കൊണ്ടുവരും. അധികാരത്തിൽ എത്തിയാൽ അടുത്ത പത്തു വർഷത്തിനുള്ളിൽ രണ്ട് അക്ക സാമ്പത്തിക വളർച്ച കൈവരിക്കുക എന്നതാണ് പാർട്ടിയുടെ ആദ്യ ലക്ഷ്യം. ഈ കാലയളവിൽ ഒരു കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടു വരു സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ സമ്പദ്വ്യവസ്ഥ, കൃഷി, ജല പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, നഗരവികസനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യനീതി എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള വികസന പദ്ധതികളാകും നടപ്പിലാക്കുക. ഇപ്പോൾ 10 ലക്ഷം ഹെക്ടറിലായി രണ്ട് വിളകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയായി 20 ലക്ഷം ഹെക്ടറായി ഉയർത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തോട്ടിപ്പണി രംഗത്ത് മെഷിനറിയും സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാടിൻ്റെ വികസനം ലക്ഷ്യമാക്കി പത്ത് വർഷത്തെ കർമ പരിപാടികളാണ് പ്രതിപക്ഷ നേതാവും അധ്യക്ഷനുമായ എംകെ സ്റ്റാലിൻ പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ അധികാരത്തിലെത്തിയാൽ റേഷൻ കാർഡിൽ വീട്ടമ്മ എന്ന് വ്യക്തമാക്കിയിരിക്കുന്ന എല്ലാ സ്ത്രീകൾക്കും 1000 രൂപ മാസശമ്പളം നൽകുമെന്ന് ഡിഎംകെ വ്യക്തമാക്കുന്നു.
ദാരിദ്രരേഖലയിൽ താഴെയുള്ളവർക്ക് കൂടുതൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും ഭക്ഷ്യകിറ്റ് നൽകും. വീടുകൾ ഇല്ലാത്തവർക്കായി 20 ലക്ഷം വീടുകൾ വീടുകൾ സംസ്ഥാനത്ത് നിർമ്മികും. അർഹമായവർക്കാകും വീട് നൽകുക. പിന്നാക്കവിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും. സംസ്ഥാനത്ത് പുതിയതായി പത്ത് ലക്ഷം തൊഴിലവസരങ്ങൾ കൊണ്ടുവരും. അധികാരത്തിൽ എത്തിയാൽ അടുത്ത പത്തു വർഷത്തിനുള്ളിൽ രണ്ട് അക്ക സാമ്പത്തിക വളർച്ച കൈവരിക്കുക എന്നതാണ് പാർട്ടിയുടെ ആദ്യ ലക്ഷ്യം. ഈ കാലയളവിൽ ഒരു കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടു വരു സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ സമ്പദ്വ്യവസ്ഥ, കൃഷി, ജല പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, നഗരവികസനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യനീതി എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള വികസന പദ്ധതികളാകും നടപ്പിലാക്കുക. ഇപ്പോൾ 10 ലക്ഷം ഹെക്ടറിലായി രണ്ട് വിളകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയായി 20 ലക്ഷം ഹെക്ടറായി ഉയർത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തോട്ടിപ്പണി രംഗത്ത് മെഷിനറിയും സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.