ആപ്പ്ജില്ല

മാനഭംഗത്തെ രാഷ്ട്രീയവത്‍കരിക്കരുത്: നരേന്ദ്ര മോദി

പങ്കാളിത്ത ജനാധിപത്യം മാത്രമേ സദ്ഭരണത്തിലേക്ക് നയിക്കൂ

Samayam Malayalam 19 Apr 2018, 7:55 am
ലണ്ടൻ: ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാകാമെന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ സെൻട്രൽ ഹാളിൽ 'ഭാരത് കി ബാത്, സബ് കെ സാത്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. സർക്കാർ എല്ലാകാര്യങ്ങളും ചെയ്യുമെന്ന് വിചാരിക്കാതെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളും പങ്കാളികളാകണം.
Samayam Malayalam modi london


പങ്കാളിത്ത ജനാധിപത്യം മാത്രമേ സദ്ഭരണത്തിലേക്ക് നയിക്കൂ.1857 മുതൽ സ്വാതന്ത്ര്യ സമരം നടന്നെങ്കിലും മഹാത്മാ ഗാന്ധി സമരമുഖത്തേക്ക് വന്നതോടെയാണ് ഐക്യം ഉണ്ടായതും ജനകീയ മുന്നേറ്റമുണ്ടായതും അത് പോലെ വികസനം ജനമുന്നേറ്റമാണെന്നും മോദി വിലയിരുത്തി. മാനഭംഗം, മാനഭംഗം തന്നെയാണ്. ഈ സർക്കാരിന്‍റെ കാലത്തെയും മുൻ സർക്കാരിന്‍റെ കാലത്തെയും പീഡനങ്ങളുടെ എണ്ണം താൻ താരതമ്യം ചെയ്യുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഒരിക്കലും മാനഭംഗത്തെ രാഷ്ട്രീയവത്‍കരിക്കരുത്. രാജ്യം നേരിടുന്ന ലക്ഷക്കണക്കിന് പ്രശ്‌നങ്ങൾക്ക് കോടിക്കണക്കിന് പരിഹാരമുണ്ട്. തന്നെ എത്ര വേണമെങ്കിലും വിമർശിച്ചുകൊള്ളുവെന്നും തന്‍റെ ജനങ്ങളെ വെറുതെവിടണമെന്നും മോദി പറഞ്ഞു.

18000 ഗ്രാമങ്ങളിൽ വൈദ്യുതിയില്ലെന്നതും സ്ത്രീകൾക്ക് ആവശ്യത്തിന് ശുചിമുറിയില്ലെന്നതും തന്‍റെ ഉറക്കം കെടുത്തും. സമൂഹത്തിലെ പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഭീകരവാദത്തിന് കടുത്ത മറുപടി തന്നെ കൊടുക്കും.ഇന്ത്യ ആരുടെയും ഭൂമി പിടിച്ചെടുത്തിട്ടില്ല. ഇന്ത്യയിലേക്ക് ഭീകരവാദം പടർത്താൻ ശ്രമിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക ഇനി സഹിക്കാനാകില്ല, ഇന്ത്യ മാറി എന്ന മുന്നറിയിപ്പോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്