ആപ്പ്ജില്ല

ഈ രാജ്യത്ത് എഴുതാനും സംസാരിക്കാനുമുള്ള സ്വാതന്ത്രൃമുണ്ടോ?; സർക്കാരിനെതിരെ സോണിയാ ഗാന്ധി

രാജ്യത്തെ ജനങ്ങൾക്കിന്ന് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനും സ്വന്തം എതിരഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടോ?

Samayam Malayalam 15 Aug 2020, 8:23 pm
ന്യൂഡൽഹി: 74ാമത് സ്വാതന്ത്രൃദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യൻ ജനാധിപത്യം പരീക്ഷണഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഭരണകൂടം ജനാധിപത്യ, ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായാണ് നിലകൊള്ളുന്നതെന്നും അവർ പറഞ്ഞു. തന്‍റെ സ്വാതന്ത്രൃ ദിന സന്ദേശത്തിലാണ് സോണിയാ ഗാന്ധിയുടെ വിമർശനങ്ങൾ.
Samayam Malayalam do people today have the freedom to write speak asks sonia gandhi on her independence day message
ഈ രാജ്യത്ത് എഴുതാനും സംസാരിക്കാനുമുള്ള സ്വാതന്ത്രൃമുണ്ടോ?; സർക്കാരിനെതിരെ സോണിയാ ഗാന്ധി


'കഴിഞ്ഞ 74 വര്‍ഷമായി നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇന്ന് ഭരണകൂടം ജനാധിപത്യ സംവിധാനത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയാണ് നിലകൊള്ളുന്നതെന്നാണ് തോന്നുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് പരീക്ഷണ സമയമാണ്.' സോണിയാ ഗാന്ധി പറഞ്ഞു.

Also Read: ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1859 പേരെ; നിരീക്ഷണത്തിലുള്ളത് 160169 ആളുകൾ

രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോയെന്നും സോണിയാ ഗാന്ധി ചോദിച്ചു. ' രാജ്യത്തെ ജനങ്ങൾക്കിന്ന് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനും സ്വന്തം എതിരഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടോ?' അവർ ചോദിച്ചു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.

ഗല്‍വാനില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സോണിയാ ഗാന്ധി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ ഇന്ത്യ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അവർ ഈ മഹാമാരിയെയും സാമ്പത്തിക പ്രതിസന്ധിയെയും മറികടക്കാൻ നമുക്ക് കഴിയുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്