ആപ്പ്ജില്ല

പ്രതിശ്രുത വധുവിന്‍റെ നഗ്നചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു, സുഹൃത്തുക്കൾക്ക് അയച്ചു; ഡോക്ടറെ യുവതിയും കൂട്ടുകാരും തല്ലിക്കൊന്നു

സുഹൃത്തിന്‍റെ പേരില്‍ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, യുവതിയുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. താൻ തമാശയ്ക്ക് ചെയ്തെന്നായിരുന്നു യുവതിയോട് ഇയാൾ പറഞ്ഞത്

Authored byകാർത്തിക് കെ കെ | Samayam Malayalam 20 Sept 2022, 1:42 pm

ഹൈലൈറ്റ്:


  • പ്രതിശ്രുത വധുവിന്‍റെ നഗ്നചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു
  • ഡോക്ടറെ യുവതിയും കൂട്ടുകാരും അടിച്ചുകൊന്നു
  • സംഭവം ബെംഗളൂരുവിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam INSTAGRAM
പ്രതീകാത്മക ചിത്രം
ബെംഗളൂരു: പ്രതിശ്രുത വധുവിന്‍റെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. ബെംഗളൂരുവിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോ. വികാഷ് രാജൻ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.
വികാഷിന്‍റെ പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയും സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവരും ചേർന്നായിരുന്നു കൃത്യം നടത്തിയത്. ഇവരെല്ലാവരും ബിടിഎം ലേഔട്ടിലാണ് താമസിക്കുന്നത്. പ്രതികൾ ആർക്കിടെക്മരുമാണ്.

Also Read : അയാൾ എന്നെയും തല്ലി; 'അന്ന് രാവിലെ വരെ അവൾ സന്തോഷത്തിലായിരുന്നു പിന്നീട് എന്തോ സംഭവിച്ചു'; ഐശ്വര്യ നേരിട്ടത് ക്രൂര പീഡനം; വെളിപ്പെടുത്തലുമായി കുടുംബം

യുക്രെയ്‌നിൽ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ്, രണ്ടുവര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണു ബെംഗളൂരുവിലേക്ക് വന്നത്. നാല് മാസം മുന്നേയായിരുന്നു ഇയാൾ ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിനിടെയാണ് വികാഷ് യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സുഹൃത്തിന്‍റെ പേരില്‍ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, യുവതിയുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ഇയാൾ ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. സെപ്റ്റംബർ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ നഗ്നചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടി. തുടർന്ന് വികാഷിനോട് ഇതിനെക്കുറിച്ച് ചോദിച്ചു. താൻ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു ഇയാൾ യുവതിയ്ക്ക് നൽകിയ മറുപടി. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു.

Also Read : കളമൊരുക്കി ബിജെപി; തൃശൂർ 'എടുക്കാൻ' വീണ്ടും എത്തുമോ സുരേഷ് ഗോപി? പ്രതീക്ഷ നഷ്ടപ്പെട്ട് സന്ദീപ് വാര്യർ

തുടർന്ന് യുവതി തന്‍റെ ക്ലാസ്മേറ്റായ സുശീലുമായി ഇക്കാര്യം ചർച്ചചെയ്തു. വികാഷിനെ ഒരുപാഠം പഠിപ്പിക്കാൻ തീരുമാനിച്ച ഇവർ സെപ്റ്റംബർ പത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവതി വികാഷിനെ സുശീലിന്‍റെ വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. തുടർന്ന് ചൂലുകളും വെള്ളക്കുപ്പിയും ഉപയോഗിച്ചു വികാഷിനെ മർദിക്കുകയായിരുന്നു. ഡോക്ടറെ കൊല്ലാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നാണു പ്രതികൾ പറയുന്നത്.

വികാഷ് ബോധരഹിതനായതോടെ ഇവർ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാളുടെ സഹോദരനെ വിളിച്ച് യുവതി ഇതിനിടെ അപകട വിവരം പറയുകയും ചെയ്തു. താൻ ഫോൺ വിളിക്കുന്നതിനിടെ, സുഹൃത്തുക്കളും വികാഷും തമ്മിൽ വഴക്കുണ്ടാവുകയും അവർ മർദിച്ചെന്നുമാണു യുവതി പറഞ്ഞത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വികാഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 14നാണ് മരിച്ചത്.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്