ആപ്പ്ജില്ല

മമത ബാനർജിയുമായി ചർച്ച നടത്താൻ ഒരുക്കമെന്ന് ഡോക്ടർമാർ

രോഗിയുടെ ബന്ധുക്കൾ കഴിഞ്ഞയാഴ്ച്ച ആക്രമിച്ച ഡോക്ടറെ മമത കാണണമെന്നും അവിടെ വെച്ച് ചർച്ച നടത്തണമെന്നുമായിരുന്നു ഡോക്ടർമാരുടെ ആവശ്യം. ഡോക്ടർമാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നുവെന്നും സമരം ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും ഇന്നലെ മമത ബാനർജി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Samayam Malayalam 16 Jun 2019, 8:13 am
കൊൽക്കത്ത: ഡോക്ടർമാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ചക്ക് തയ്യാറാണെന്ന് ഡോക്ടർമാർ അറിയിച്ചു. മമത ബാനർജി അടച്ചിട്ട മുറിയിൽ ചർച്ചക്ക് ഡോക്ടർമാരെ ക്ഷണിച്ചിട്ടുണ്ട്.
Samayam Malayalam Doctors Strike 1


ഇന്ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം ചർച്ചയുടെ സ്ഥലം തീരുമാനിക്കുകയായുള്ളൂ. മമത ബാനർജി ഇന്നലെ സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരുമായി ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡോക്ടർമാർ തയ്യാറായിരുന്നില്ല. ഉടൻ സമരം അവസാനിപ്പിച്ച് ആരോഗ്യമേഖലയിലെ സ്തംഭനത്തിനു പാരിഹാരം കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മമതയോട് ആവശ്യപ്പെട്ടു.

രോഗിയുടെ ബന്ധുക്കൾ കഴിഞ്ഞയാഴ്ച്ച ആക്രമിച്ച ഡോക്ടറെ മമത കാണണമെന്നും അവിടെ വെച്ച് ചർച്ച നടത്തണമെന്നുമായിരുന്നു ഡോക്ടർമാരുടെ ആവശ്യം. ഡോക്ടർമാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നുവെന്നും സമരം ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും ഇന്നലെ മമത ബാനർജി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, ഇത് കേൾക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്നും മമത ആരോപിച്ചു.

700 ഓളം സർക്കാർ ഡോക്ടർമാർ പശ്ചിമ ബംഗാളിൽ ഇതിനോടകം രാജി വെച്ചു. ഡോക്ടർമാർക്ക് സുരക്ഷ നൽകണമെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശം നൽകിയിരുന്നു. അതിനിടെ വിഷയം ഇന്ന് കൽക്കട്ട ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഡോക്ടർമാരുടെ പുതിയ നീക്കം. സമരത്തിന് പിന്തുണ നൽകുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്ര ആരോഗ്യമന്ത്രി കത്ത് അയച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്