ഷാജഹാൻപുർ: സിസേറിയനിടെ തുണിക്കഷ്ണം ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ മറന്നുവച്ച യുവതി മരിച്ചു. ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന സിസേറിയനിടെയായിരുന്നു ഡോക്ടർമാർ തുണിക്കഷ്ണം വയറിനുള്ളിൽ മറന്ന് വെച്ചത്. ഇതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി ലഖ്നൗവിൽ ചകിത്സയിലിരിക്കെയാണ് മരിച്ചത്.
Also Read : മാണിയെ അപമാനിച്ചവരെ കേരള കോൺഗ്രസ് (എം) ന്യായീകരിക്കുന്നു; ഈ സാഹചര്യം പ്രയോജനപ്പെടുത്തും: മോൻസ് ജോസഫ്
തിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലെ രമാപൂർ നോർത്ത് സ്വദേശിയാണ് മനോജ്. ഇദ്ദേഹത്തിന്റെ ഭാര്യ നീലമാണ് സിസേറിയനെത്തുടർന്നുള്ള പ്രശ്നങ്ങളെത്തുടർന്ന് മരിച്ചത്. ജനുവരി 6 നാണ് യുവതി ഒരു പെൺകുട്ടിയ്ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയായിരുന്നു ഇത്. ഇതിനിടെയായിരുന്നു ഡോക്ടർമാർ വയറിനുള്ളില്‍ തുണിക്കഷ്ണം മറന്നുവച്ചത്.
പ്രസവത്തിന് ശേഷം വയറുവേദനയുള്ളതായി ഭാര്യ പരാതിപ്പെടാൻ തുടങ്ങിയെന്നാണ് മനോജ് പറയുന്നത്. പലയിടത്തും കാണിച്ചെങ്കിലും വേദന കുറയാതെ വന്നതോടെയാണ് ഷാജഹാൻപുരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് വയറിനുള്ളിൽ തുണിക്കഷ്ണം കണ്ടെത്തുന്നത്. തുടർന്ന് ഓപ്പറേഷനിലൂടെ ഇത് നീക്കിയിരുന്നു. എന്നാൽ ആരോഗ്യ നില ഭേദമാകാത്തതിനെത്തുടർന്ന് ലഖ്നൗവിലെ ട്രോമാ സെന്റ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു.