ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഡോക്ടർമാർ ദേശീയ പണിമുടക്ക് ആചരിക്കും. അതിനിടെ, സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഡോക്ടർമാരുടെ സമരം സംവായത്തിലേക്ക് എത്തുന്നതായും സൂചനയുണ്ട്. പശ്ചിമ ബംഗാൾ മുഖൈമന്ത്രി മമത ബാനര്ജിയുമായി ചർച്ചക്ക് തയ്യാറാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുടെ പണിമുടക്കിന് പിന്തുണ നൽകുമെന്ന് കേരള ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു. സർക്കാർ ആശുപത്രികൾക്കൊപ്പം തിങ്കളാഴ്ച കേരളത്തിലെ സ്വകാര്യ ആശുപത്രികളും പണിമുടക്കിൽ പങ്കുചെർന്നേക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാൾ സർക്കാർ നിലപാടിനോട് പ്രതിഷേധിച്ച് എഴുന്നൂറോളം സർക്കാർ ഡോക്ടർമാർ ഇത് വരെലെ രാജി വെച്ചു. മമത സർക്കാർ ഉടൻ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് കൽക്കട്ട ഹൈക്കോർട്ട് ഇന്നലെ നിർദേശിച്ചു.
75 കാരനായ രോഗി മരിച്ചതിനെ തുടർന്നാണ് കൊൽക്കത്തയിൽ റസിഡന്റ് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. ഡോക്ടർമാരെ ഹോസ്റ്റലിൽ പോലും ആയുധങ്ങൾ ഉപയോഗിച്ച് അക്രമികൾ ആക്രമിക്കുകയാണെന്ന് ഡോക്ടർമാരുടെ സംഘടന ആരോപിച്ചു. ബംഗാൾ, ഡൽഹി സംസ്ഥാനങ്ങൾക്ക് പുറമെ കൂടുതൽ സംസ്ഥാനങ്ങളിലെ സർക്കാർ ഡോക്ടർമാർ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.
75 കാരനായ രോഗി മരിച്ചതിനെ തുടർന്നാണ് കൊൽക്കത്തയിൽ റസിഡന്റ് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. ഡോക്ടർമാരെ ഹോസ്റ്റലിൽ പോലും ആയുധങ്ങൾ ഉപയോഗിച്ച് അക്രമികൾ ആക്രമിക്കുകയാണെന്ന് ഡോക്ടർമാരുടെ സംഘടന ആരോപിച്ചു. ബംഗാൾ, ഡൽഹി സംസ്ഥാനങ്ങൾക്ക് പുറമെ കൂടുതൽ സംസ്ഥാനങ്ങളിലെ സർക്കാർ ഡോക്ടർമാർ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.