ചെന്നൈ: സ്വതന്ത്ര തമിഴ്നാട് ആവശ്യപ്പെടാൻ തങ്ങളെ നിർബന്ധിക്കരുതെന്ന് ഡിഎംകെ നേതാവ് എ രാജ എം പി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വേദിയിലിരുത്തിക്കൊണ്ടാണ് എ രാജയുടെ വിവാദ പരാമർശം. രാജയുടേത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണെന്ന രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നാമക്കലിൽ ഡിഎംകെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read: പ്രണയം തുടരണമെന്ന് അധ്യാപിക; പ്ലസ്ടു വിദ്യാർഥി ഗർഭിണിയായ ടീച്ചറെ വീട്ടിൽ കയറി കുത്തിക്കൊന്നു
"ഞങ്ങൾക്ക് സ്വയംഭരണം നൽകണമെന്ന് ഞാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. തമിഴ്നാടിന് സ്വയംഭരണാവകാശം ലഭിക്കും വരെ ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കില്ല." രാജ പറഞ്ഞു.
"ഇന്ത്യയിൽ നിന്നും തമിഴ്നാടിനെ വേർപെടുത്തണമെന്നാണ് ഞങ്ങളുടെ സൈദ്ധാന്തികൻ പെരിയാർ വാദിച്ചിട്ടുള്ളത്. എന്നിരുന്നാലും ഇന്ത്യയുടെ ജനാധിപത്യത്തിനും ഐക്യത്തിനും വേണ്ടി ആ ആവശ്യം ഞങ്ങൾ മാറ്റിവെച്ചിരിക്കുകയായിരുന്നു. അത് പുനരുജ്ജീവിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഞങ്ങൾ ആവശ്യപ്പെടുന്നു." എ രാജ പറഞ്ഞു.
Also Read: ഗുജറാത്തിലെ സാധാരണക്കാർ മാറ്റം ആഗ്രഹിക്കുന്നു; ബിജെപിയിൽ തൃപ്തരല്ലാത്തവരെല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാൾ
ഇന്ത്യയുടെ ഭാഗമായതു മുതൽ സാമ്പത്തികപരമായും തൊഴിൽപരമായുമുള്ള വളർച്ച തമിഴ്നാടിന് ഉണ്ടായില്ലെന്നും എ രാജ പറഞ്ഞു.
എ രാജയുടെ പ്രസ്താവനയ്ക്കു പിന്നാലെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഡിഎംകെ നേതാക്കൾ വിഘടനവാദം മനസിൽ സൂക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ ഒരു പാർട്ടിയെ എതിർക്കുകയെന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരൊറ്റ ഇന്ത്യ എന്ന ആശയത്തെ തന്നെ എതിർത്തു തുടങ്ങുമോയെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല ട്വീറ്റ് ചെയ്തു.
"ഞങ്ങൾക്ക് സ്വയംഭരണം നൽകണമെന്ന് ഞാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. തമിഴ്നാടിന് സ്വയംഭരണാവകാശം ലഭിക്കും വരെ ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കില്ല." രാജ പറഞ്ഞു.
"ഇന്ത്യയിൽ നിന്നും തമിഴ്നാടിനെ വേർപെടുത്തണമെന്നാണ് ഞങ്ങളുടെ സൈദ്ധാന്തികൻ പെരിയാർ വാദിച്ചിട്ടുള്ളത്. എന്നിരുന്നാലും ഇന്ത്യയുടെ ജനാധിപത്യത്തിനും ഐക്യത്തിനും വേണ്ടി ആ ആവശ്യം ഞങ്ങൾ മാറ്റിവെച്ചിരിക്കുകയായിരുന്നു. അത് പുനരുജ്ജീവിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഞങ്ങൾ ആവശ്യപ്പെടുന്നു." എ രാജ പറഞ്ഞു.
Also Read: ഗുജറാത്തിലെ സാധാരണക്കാർ മാറ്റം ആഗ്രഹിക്കുന്നു; ബിജെപിയിൽ തൃപ്തരല്ലാത്തവരെല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാൾ
ഇന്ത്യയുടെ ഭാഗമായതു മുതൽ സാമ്പത്തികപരമായും തൊഴിൽപരമായുമുള്ള വളർച്ച തമിഴ്നാടിന് ഉണ്ടായില്ലെന്നും എ രാജ പറഞ്ഞു.
എ രാജയുടെ പ്രസ്താവനയ്ക്കു പിന്നാലെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഡിഎംകെ നേതാക്കൾ വിഘടനവാദം മനസിൽ സൂക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ ഒരു പാർട്ടിയെ എതിർക്കുകയെന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരൊറ്റ ഇന്ത്യ എന്ന ആശയത്തെ തന്നെ എതിർത്തു തുടങ്ങുമോയെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല ട്വീറ്റ് ചെയ്തു.