ആപ്പ്ജില്ല

300 കോടിയുടെ പ്രതിരോധ കരാര്‍, പാക് ഭീകരവാദം; ട്രംപ് പ്രസംഗത്തിൽ പറഞ്ഞത്

അഹമ്മദാബാദ്: 'നമസ്‌തേ ട്രംപ്' പരിപാടിയിൽ നിർണായക പ്രഖ്യാനം നടത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമിക് ഭീകരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച ട്രംപ് ഇന്ത്യയുമായി 300 കോടി ഡോളറിന്‍റെ പ്രതിരോധകരാർ ഒപ്പുവെക്കുമെന്ന പ്രഖ്യാപനവും നടത്തി. ഇതോടെ ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ ദൃഡമാകുന്നതിൻ്റെ സൂചനകളാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേരയിൽ നിന്നും ലഭിച്ചത്. നിർണായകവും അതിനൊപ്പം ശക്തവുമായ പ്രഖ്യാപനങ്ങളും നിലപാടുകളുമാണ് ട്രംപ് നടത്തിയത്.

Samayam Malayalam 24 Feb 2020, 6:10 pm
അഹമ്മദാബാദ്: 'നമസ്‌തേ ട്രംപ്' പരിപാടിയിൽ നിർണായക പ്രഖ്യാനം നടത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമിക് ഭീകരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച ട്രംപ് ഇന്ത്യയുമായി 300 കോടി ഡോളറിന്‍റെ പ്രതിരോധകരാർ ഒപ്പുവെക്കുമെന്ന പ്രഖ്യാപനവും നടത്തി. ഇതോടെ ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ ദൃഡമാകുന്നതിൻ്റെ സൂചനകളാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേരയിൽ നിന്നും ലഭിച്ചത്. നിർണായകവും അതിനൊപ്പം ശക്തവുമായ പ്രഖ്യാപനങ്ങളും നിലപാടുകളുമാണ് ട്രംപ് നടത്തിയത്.
Samayam Malayalam donald trump speech at namaste trump highlights 3 billion dollar defense deal and pakistan terrorism full speech
300 കോടിയുടെ പ്രതിരോധ കരാര്‍, പാക് ഭീകരവാദം; ട്രംപ് പ്രസംഗത്തിൽ പറഞ്ഞത്


പാകിസ്ഥാനെ വിമർശിച്ച് യുഎസ് പ്രസിഡൻ്റ്

അഹമ്മദാബാദ്: ഇന്ത്യ തുടർച്ചയായി ആരോപിക്കുന്ന പാക തീവ്രവാദത്തെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ ട്രംപ് മറന്നില്ല. താൻ യുഎസ് പ്രസിഡൻ്റായതിന് ശേഷം പാകിസ്ഥാനുമായി ബന്ധം കൂടുതൽ ശക്തമാക്കിയിരുന്നു. യുഎസുമായി നല്ല ബന്ധമുള്ള രാജ്യമാണെങ്കിലും പാകിസ്ഥാൻ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ഭീകരവാദത്തെ അടിച്ചമർത്താൻ പാകിസ്ഥാൻ തയ്യാറാകണം. അവർ അതിർത്തിയിലെ തിവ്രവാദം ഇല്ലാതാക്കാൻ ശ്രമിക്കണം. ഭീകരവാദത്തിന് മുന്നിൽ അതിർത്തികൾ അടയ്‌ക്കണം. ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം നിന്ന് പ്രവർത്തിക്കും. തീവ്രവാദത്തിൻ്റെ ഇരകളാണ് ഇന്ത്യയും അമേരിക്കയുമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ - അമേരിക്ക ആയുധക്കരാർ

പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുമായി 300 കോടി ഡോളറിന്‍റെ പ്രതിരോധകരാർ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്തമാക്കി. സൈന്യ ഹൈലികോപ്റ്ററും മിസൈല്‍ പ്രതിരോധസംവിധാനങ്ങൾ അടക്കമുള്ള ആയുധങ്ങളും ഇന്ത്യക്ക് കൈമാറും. ലോകത്തിലെ ഏറ്റവും മികച്ച സൈന്യമായ അമേരിക്കയ്‌ക്ക് അത്യാധുനികമായ ആയുധങ്ങളും സ്വന്തമായി നിർമ്മിക്കാൻ കഴിയുന്നുണ്ട്. ആ ആയുധങ്ങളാണ് യുഎസ് ഇന്ത്യക്ക് നൽകുന്നതെന്നും ട്രംപ് പറഞ്ഞു. വൻ കരാറുകൾ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് അമേരിക്കൻ പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയത്. ആറ് ആണവ റിയാക്‌ടറുകളും ഇന്ത്യക്ക് കൈമാറിമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ഏറ്റവും നല്ല പ്രതിരോധ പങ്കാളിയായി അമേരിക്ക മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വ്യാപാരക്കരാറിന് സാധ്യത

ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ ഉണ്ടാകില്ലെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും മൊട്ടേര സ്‌റ്റേഡിയത്തിൽ ട്രംപ് നടത്തിയ ചില പ്രഖ്യാപനങ്ങൾ മുൻ റിപ്പോർട്ടുകളെ തള്ളിക്കളയുന്നുണ്ട്. പ്രതിരോധ മേഖലയിലെ സഹകരണത്തിനൊപ്പം വ്യാപാരക്കരാർ ഉണ്ടാകും. ഇന്ത്യൻ വിപണിയിലെ ചൈനയുടെ മെധാവിത്വം ഇല്ലാതാക്കാനുള്ള ഇറക്കുമതി അടക്കമുള്ള കാര്യങ്ങളിലും കരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇസ്ലാമിക് ഭീകരവാദത്തിനും വിമർശനം

പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തീവ്രവാദ നീക്കങ്ങളെ വിമർശിച്ചെങ്കിലും പാകിസ്ഥാനെ രൂക്ഷമായി വിമർശിക്കാൻ ട്രംപ് തയ്യാറായില്ല. പാകിസ്ഥാനെ ഒപ്പം നിർത്താനും അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാൽ ഇസ്ലാമിക് ഭീകരവാദത്തെ അദ്ദേഹം രൂക്ഷമായി തന്നെ വിമർശിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയെ വധിച്ചതിനൊപ്പം ഇറാഖിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങൾ തകർക്കാൻ അമേരിക്കയ് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്