ആപ്പ്ജില്ല

കൊവിഡിന്‍റെ അടുത്ത തരംഗം 'സുനാമി പോലെ ശക്തമാകാം'; മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

'പശ്ചാത്യ രാജ്യങ്ങളിലും ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലും കൊവിഡിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും തരംഗം സുനാമി പോലെ ശക്തമാണ്'മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

Samayam Malayalam 22 Nov 2020, 11:40 pm
മുംബൈ: കൊവിഡിന്‍റെ അടുത്ത തരംഗം ഉണ്ടായാൽ അത് 'സുനാമിയ്ക്ക് തുല്യമായിരിക്കുമെന്ന' മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിലവിൽ കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടാണ് ആശ്വസിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി നൽകിയത്.
Samayam Malayalam uddhav thackeray
ഉദ്ധവ് താക്കറെ. PHOTO: NBT


കഴിഞ്ഞ ദിവസങ്ങളിൽ ഉത്സവങ്ങളെല്ലാം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചതിനാൽ കൊവിഡിനെ നിയന്ത്രിക്കാൻ സാധിച്ചെന്ന് പറഞ്ഞുകൊണ്ടാണ് ഉദ്ധവ് താക്കറെയുടെ വാക്കുകൾ.

'ഇപ്പോള്‍ നിങ്ങളോട് ചെറിയ ദേഷ്യത്തിലാണ് ഞാന്‍. ദിപാവലിയ്ക്ക് ശേഷം ആള്‍ക്കൂട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. ഇപ്പോള്‍ നിരവധിയാളുകൾ മാസ്‌ക് ധരിക്കുന്നില്ലെന്ന് കാണുന്നുണ്ട്. കൊവിഡ് ഇല്ലാതായി എന്ന് വിചാരിക്കരുത്. അശ്രദ്ധമായിരിക്കരുത്. പശ്ചാത്യ രാജ്യങ്ങളിലും ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലും കൊവിഡിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും തരംഗം സുനാമി പോലെ ശക്തമാണ്. അഹമ്മദാബാദ് രാത്രി കർഫ്യൂ പോലും നടപ്പാക്കിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

Also Read : മഹാരാഷ്‌ട്രയിൽ 5,753 പേർക്ക് കൂടി കൊവിഡ്; തമിഴ്നാട്ടിൽ 19 മരണങ്ങൾ

വാക്സിൻ ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലെന്നും എപ്പോൾ വരുമെന്ന് നമുക്കറിയില്ലെന്നും പറഞ്ഞ ഉദ്ധവ് താക്കറെ ഡിസംബറിൽ വാക്സിൻ പുറത്തിറങ്ങിയാലും മഹാരാഷ്ട്രയിൽ എപ്പോഴായിരിക്കും എത്തുകയെന്നും ചോദിക്കുന്നു. 'മഹാരാഷ്ട്രയിൽ 12 കോടി ആളുകളുണ്ട്. വാക്സിൻ രണ്ട് തവണ നൽകേണ്ടതുണ്ട്. അതിനാൽ ഞങ്ങൾക്ക് 25 കോടി വാക്സിൻ ആവശ്യമാണ്. ദയവായി സ്വയം ശ്രദ്ധിക്കുക. ഇതിന് സമയമെടുക്കും, അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,753 പുതിയ കൊവിഡ് കേസുകളും 50 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഈ മണിക്കൂറിൽ 4,060 പേർക്ക് രോഗമുക്തിയുണ്ടായി. 81,512 സജീവ കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 17,80,208 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 16,51,064 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതുവരെ 46,623 പേർക്കാണ് രോഗബാധയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്