ആപ്പ്ജില്ല

പെട്രോൾ വീണ ഷർട്ട് ഊരിയെറിഞ്ഞു: രക്ഷപ്പെട്ടത് 150 പേരുടെ ജീവൻ

32 ഒാളം ആൾക്കാരാണ് ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്

TNN 26 Aug 2017, 2:45 pm
ന്യൂഡൽഹി: ഗുർമീത് റാം റഹീം സിങ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ഹരിയാന, പഞ്ചാബ്, ഡൽഹി,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെ കലാപം പൊട്ടിപുറപ്പെട്ടു. 32 ഒാളം ആൾക്കാരാണ് ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. എന്നാൽ വടക്കു കിഴക്കൻ ഡൽഹിയിലെ ജ്യോതി നഗറിൽ ഓടികൊണ്ടിരുന്ന രണ്ടു ബസുകളിൽ നിന്നായി 150 ഓളം യാത്രക്കാരെയാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് രക്ഷിച്ചത്.
Samayam Malayalam driver and conductor saved life of 150
പെട്രോൾ വീണ ഷർട്ട് ഊരിയെറിഞ്ഞു: രക്ഷപ്പെട്ടത് 150 പേരുടെ ജീവൻ


ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഡ്രൈവറായ രമേഷ് കുമാർ ഓടിക്കുന്ന ബസ് ജ്യോതി നഗർ ഭാഗത്ത് എത്തിയപ്പോഴാണ് കറുത്ത ഹെൽമറ്റ് ധരിച്ച അക്രമികൾ എത്തിയത്. ഇവർ റോഡ് മുറിച്ചു കടക്കാൻ നിൽക്കുകയായിരിക്കുമെന്ന് കരുതി രമേഷ് ആദ്യം ബസിന്‍റെ വേഗത കുറച്ചു. എന്നാൽ റാം റഹീമിന്‍റെ അനുയായികൾ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ജനൽ തകർത്ത് ബസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ചു. രമേഷ് കുമാർ വൈകാതെ തന്നെ പെട്രോൾ വീണ ഷർട്ടൂരിയെറിഞ്ഞ ശേഷം യാത്രക്കാരോട് ബസിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പെട്രോൾ ദേഹത്ത് വീണ് മരണം മുന്നിൽക്കണ്ടപ്പോഴും യാത്രക്കാരെ എങ്ങനെ രക്ഷിക്കാമെന്നായിരുന്നു ചിന്ത എന്ന് രമേഷ് കുമാർ പറഞ്ഞു.

അതിനു തൊട്ടു പിന്നാലെയാണ് അനിൽകുമാർ കണ്ടക്ടറായ ബസ് നിറയെ യാത്രക്കാരുമായി ആ വഴി എത്തിയത്. അക്രമികളെ കണ്ടപ്പോൾ തന്നെ ഡ്രൈവറോട് ബസ് നിർത്തിയിടാൻ പറഞ്ഞ ശേഷം യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങി രക്ഷപെടാൻ അനിൽകുമാർ ആവശ്യപ്പെട്ടു. ഇരു ബസുകളും പിന്നീട് അക്രമികൾ തല്ലിത്തകർക്കുകയും അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. പ്രദേശത്ത് സംഘർഷാവസ്ഥയായതോടെ സമീപത്തെ പെട്രോൾ ബങ്കുകള്‍ അടച്ച് അവിടെ പോലീസ് സേനയെ വിന്യസിച്ചു.

driver and conductor saved life of 150

Driver and conductor of two buses in Delhi saved life of 150 from the attack of Ram Rahim followers

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്