ചെന്നൈ: കടുത്ത മഴയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം ഭാഗീകമായി അടച്ചു. ഉച്ചയ്ക്ക് 1.15 മുതൽ 6 മണി വരെയാണ് 'അറൈവൽ' അടച്ചിരിക്കുന്നത്. അതേസമയം, 'ഡിപ്പാര്‍ച്ചറിന്'മുടക്കമൊന്നും ഉണ്ടായിട്ടില്ല. എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനെടുത്തിരിക്കുന്നത് എന്നാണ് വിമാനത്താവളം അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ ചെന്നൈ അടക്കം ആറ് ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെള്ളത്തിനടിയിലാണുള്ളത്.
തമിഴ്നാട്ടിൽ ഇത് അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രളയമാണ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ചെന്നൈ അടക്കം ആറ് സംസ്ഥാനങ്ങളില്‍ മഴ ശക്തമായിരിക്കുന്നത്. നാളെ വൈകിട്ട് വറെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
തലസ്ഥാനമായ ചെന്നൈക്ക് പുറമെ സമീപ ജില്ലകളായ ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളുർ എന്നിവടങ്ങളിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.
ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനെടുത്തിരിക്കുന്നത് എന്നാണ് വിമാനത്താവളം അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ ചെന്നൈ അടക്കം ആറ് ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെള്ളത്തിനടിയിലാണുള്ളത്.
തമിഴ്നാട്ടിൽ ഇത് അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രളയമാണ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ചെന്നൈ അടക്കം ആറ് സംസ്ഥാനങ്ങളില്‍ മഴ ശക്തമായിരിക്കുന്നത്. നാളെ വൈകിട്ട് വറെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
തലസ്ഥാനമായ ചെന്നൈക്ക് പുറമെ സമീപ ജില്ലകളായ ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളുർ എന്നിവടങ്ങളിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.