ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം രൂക്ഷമായ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല കാമ്പസിൽ പോലീസ് പ്രവേശിച്ചതായി റിപ്പോർട്ട്. നൂറോളം വരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കാമ്പസിൽ കടന്ന് വിദ്യാർഥികളെ മർദ്ദിച്ചത്. കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. Also Read: ഡൽഹിയിൽ സംഘർഷം; ആറ് ബസുകൾ കത്തിച്ചു, പോലീസുമായി ഏറ്റുമുട്ടൽ
യാതൊരു മുന്നറിയിപ്പും നൽകാതെ അനുവാദം പോലും ചോദിക്കാതെയാണ് പോലീസ് കാമ്പസിൽ കടന്നതെന്ന് സർവകലാശാല പ്രോക്‌ടർ വസിം അഹമ്മദ് ഖാൻ വ്യക്തമാക്കി. ബലം പ്രയോഗിച്ച് പോലീസ് കാമ്പസിൻ്റെ കവാടം അടച്ചതായും വിദ്യാർഥികൾ അധികൃതർ പറഞ്ഞു.
Also Read: പൗരത്വ നിയമത്തിൽ എങ്ങനെ മാറ്റം വരും?; അമിത് ഷായുടെ പുതിയ നീക്കമെന്ത്?
പുറത്ത് നിന്നുള്ളവർ കാമ്പസിൽ അഭയം തേടുന്ന നീക്കം തടയാനാണ് കമ്പസിൽ പ്രവേശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഈ സാഹചര്യം മുന്നിൽ കണ്ടാണ് കവാടം അടച്ചത്. പുറത്ത് നിന്നുള്ളവർ കാമ്പസിൽ കടക്കാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Also Read: ഡൽഹിയിൽ ബസ് കത്തിച്ചത് പോലീസോ? ചോദ്യങ്ങളുയർത്തി ദൃശ്യങ്ങൾ
വൈകിട്ട് നാല് മണിക്ക് ശേഷമാണ് സർവകലാശാലയ്‌ക്ക് സമീപം അക്രമമുണ്ടായത്. പ്രതിഷേധക്കാർ ബസുകൾ കത്തിക്കുകയും നിരവധി ചെറു വാഹനങ്ങൾ തകർക്കുകയും ചെയ്‌തു. സർക്കാർ ബസുകൾക്ക് നേരെയാണ് അക്രമമുണ്ടായത്. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആയിരത്തോളം പ്രക്ഷോഭകരാണ് പ്രതിഷേധവുമായി എത്തിയത്.
Also Read:"സംസ്ഥാനത്തിന് വേറെ നിലപാടുണ്ട്": പൗരത്വ വിഷയത്തിൽ രാഷ്ട്രീയ വിവാദത്തിന് മരുന്നിട്ട് മന്ത്രിമാര്‍
കഴിഞ്ഞ ദിവസങ്ങളിലും സർവകലാശാലയ്‌ക്ക് സമീപം വിദ്യാർഥികളും പോലീസും ഏറ്റുമുട്ടിയിരുന്നു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് കാമ്പസിനുള്ളിലേക്ക് ടിയർഗ്യാസ് പ്രയോഗിച്ചിരുന്നു.
യാതൊരു മുന്നറിയിപ്പും നൽകാതെ അനുവാദം പോലും ചോദിക്കാതെയാണ് പോലീസ് കാമ്പസിൽ കടന്നതെന്ന് സർവകലാശാല പ്രോക്‌ടർ വസിം അഹമ്മദ് ഖാൻ വ്യക്തമാക്കി. ബലം പ്രയോഗിച്ച് പോലീസ് കാമ്പസിൻ്റെ കവാടം അടച്ചതായും വിദ്യാർഥികൾ അധികൃതർ പറഞ്ഞു.
Also Read: പൗരത്വ നിയമത്തിൽ എങ്ങനെ മാറ്റം വരും?; അമിത് ഷായുടെ പുതിയ നീക്കമെന്ത്?
പുറത്ത് നിന്നുള്ളവർ കാമ്പസിൽ അഭയം തേടുന്ന നീക്കം തടയാനാണ് കമ്പസിൽ പ്രവേശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഈ സാഹചര്യം മുന്നിൽ കണ്ടാണ് കവാടം അടച്ചത്. പുറത്ത് നിന്നുള്ളവർ കാമ്പസിൽ കടക്കാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Also Read: ഡൽഹിയിൽ ബസ് കത്തിച്ചത് പോലീസോ? ചോദ്യങ്ങളുയർത്തി ദൃശ്യങ്ങൾ
വൈകിട്ട് നാല് മണിക്ക് ശേഷമാണ് സർവകലാശാലയ്‌ക്ക് സമീപം അക്രമമുണ്ടായത്. പ്രതിഷേധക്കാർ ബസുകൾ കത്തിക്കുകയും നിരവധി ചെറു വാഹനങ്ങൾ തകർക്കുകയും ചെയ്‌തു. സർക്കാർ ബസുകൾക്ക് നേരെയാണ് അക്രമമുണ്ടായത്. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആയിരത്തോളം പ്രക്ഷോഭകരാണ് പ്രതിഷേധവുമായി എത്തിയത്.
Also Read:"സംസ്ഥാനത്തിന് വേറെ നിലപാടുണ്ട്": പൗരത്വ വിഷയത്തിൽ രാഷ്ട്രീയ വിവാദത്തിന് മരുന്നിട്ട് മന്ത്രിമാര്‍
കഴിഞ്ഞ ദിവസങ്ങളിലും സർവകലാശാലയ്‌ക്ക് സമീപം വിദ്യാർഥികളും പോലീസും ഏറ്റുമുട്ടിയിരുന്നു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് കാമ്പസിനുള്ളിലേക്ക് ടിയർഗ്യാസ് പ്രയോഗിച്ചിരുന്നു.