ആപ്പ്ജില്ല

ലക്ഷ്യം ചൈന? വിൽക്കുന്നത് വിദേശി ഉത്പന്നമെങ്കിൽ ഫ്ലിപ്കാർട്ടും ആമസോണും ഇനി വ്യക്തമാക്കണം

സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാണ് ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിൽ അജയ് ഡിഗ്പോള്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Samayam Malayalam 22 Jul 2020, 4:09 pm
ന്യൂഡൽഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വില്‍ക്കുന്നത് വിദേശി ഉതപന്നങ്ങളാണെങ്കില്‍ അത് വ്യക്തമാക്കേണ്ടതുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ആമസോണ്‍, ഫ്ലിപ്പ് കാര്‍ട്ട്, സ്നാപ്പ്ഡീൽ അടക്കമുള്ള രാജ്യത്ത് ഉള്ള ഇ കൊമേഴ്സ് വെബ്സൈറ്റുകളാണണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read : കൊറോണവൈറസ്: ഈദ് പ്രാർത്ഥനകൾക്ക് മുൻപായി മക്കയിലെ പള്ളി തുറക്കില്ല

ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുടെ ബെഞ്ചിന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലീഗൽ മെട്രോളജി നിയമവും ചട്ടങ്ങളും അനുസരിച്ച് ഇ-കൊമേഴ്‌സ് സൈറ്റുകൾ ഉത്പാദിപ്പിച്ച രാജ്യം പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് വാദം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.


അതേസമയം, ചൈനയ്ക്കെതിരെയുള്ള നടപടികളുടെ ഭാഗമാണ് ഇത് എന്നും റിപ്പോര്‍ട്ടുകളുയരുന്നുണ്ട്. നേരത്തെ ഇന്ത്യ-ചൈന സംഘര്‍ഷം നിലനിന്ന സാഹചര്യത്തിൽ ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള നടപടിയെന്ന തരത്തിലാണ് ഇതിനെ നോക്കി കാണുന്നത്.

Also Read : രാജ്യത്ത് 12 ലക്ഷത്തിനരികെ രോഗികൾ, മരണം 648 , സമൂഹവ്യാപനം നിഷേധിച്ച് കേന്ദ്രസർക്കാർ

ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിൽ അജയ് ഡിഗ്പോള്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്